Webdunia - Bharat's app for daily news and videos

Install App

ആ പാട്ടിൽ ചില രം​ഗങ്ങളിൽ മമ്മൂട്ടിക്ക് കൈ ചലിപ്പിക്കുന്നതിലൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു: ഔസേപ്പച്ചൻ

ചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു.

നിഹാരിക കെ.എസ്
തിങ്കള്‍, 21 ഏപ്രില്‍ 2025 (14:39 IST)
ഭരതൻ സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ ചിത്രമാണ് കാതോട് കാതോരം. മമ്മൂട്ടി, സരിത എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഭരതൻ സംവിധാനം ചെയ്ത ചിത്രം ആ വർഷത്തെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു. ജോൺ പോൾ തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഔസേപ്പച്ചൻ ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. ഒഎൻവി കുറുപ്പ് ആണ് ചിത്രത്തിന് ​ഗാനരചന ഒരുക്കിയത്. ചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു. 
 
ചിത്രത്തിലെ നീ എൻ സർ​ഗ സൗന്ദര്യമേ, ദേവദൂതർ പാടി എന്നീ പാട്ടുകൾ ഇന്നും മലയാളികളുടെ ഫേവറീറ്റ് ലിസ്റ്റിൽ ആദ്യ സ്ഥാനത്തുണ്ട്. നീ എൻ സർ​ഗ സൗന്ദര്യമേ... എന്ന പാട്ടിന്റെ പിറവിയെക്കുറിച്ച് പറയുകയാണ് ഔസേപ്പച്ചൻ. വയലിനിൽ വായിച്ച ട്യൂൺ ആണ് ഭരതന് താൻ കൊടുത്തതെന്ന് ഔസേപ്പച്ചൻ പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
'ആ പാട്ടിന്റെ വയലിനിൽ വായിച്ച ട്യൂൺ ആണ് ഞാൻ ഭരതന് കൊടുക്കുന്നത്. അതെനിക്ക് വളരെ എളുപ്പമാണ്. ഞാൻ ആ പാട്ട് കൊടുത്ത് ഒരു ആറ് മാസത്തിന് ശേഷമാണ് ആ സിനിമ തുടങ്ങുന്നത്. ആ സിനിമ നടക്കില്ലെന്ന് ഞാൻ കരുതി. ആ പാട്ടിൽ വയലിൻ വായിക്കുന്ന രം​ഗങ്ങളിൽ മമ്മൂട്ടിയ്ക്ക് കൈ ചലിപ്പിക്കുന്നതിലൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതുകൊണ്ട് ചില ഷോർട്ട്സുകളിലൊക്കെ എന്റെ വിരലുകളുണ്ട് അതിൽ. എന്റെ ഗുരുവായി ഞാൻ കരുതുന്ന വ്യക്തി ഒഎൻവി കുറുപ്പ് ആണ്. കാതോട് കാതോരത്തിന് വേണ്ടി മനോഹരമായ വരികൾ എഴുതിയത് അദ്ദേഹമാണ്. എനിക്ക് കിട്ടിയ ഒരു അനു​ഗ്രഹവും ബഹുമതിയുമായിരുന്നു അത്', ഔസേപ്പച്ചൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഈ തീരുമാനം കൊണ്ട് എന്താണ് പ്രയോജനം'; പാക്കിസ്ഥാന്‍ പൗരന്‍മാരെ ഇന്ത്യയില്‍ നിന്ന് പറഞ്ഞുവിടണോ?

വേണം തെളിവ്, നൂറ് ശതമാനം ഉറപ്പായാല്‍ പാക്കിസ്ഥാനു ഇരട്ടി പ്രഹരം; കരുതലോടെ ഇന്ത്യ

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

അടുത്ത ലേഖനം
Show comments