Webdunia - Bharat's app for daily news and videos

Install App

ധനുഷ്-നയൻതാര ക്ലാഷ് കണ്ട് അവർ രസിക്കുന്നു: പ്രതികരിച്ച് ആർ.ജെ ബാലാജി

നിഹാരിക കെ എസ്
ചൊവ്വ, 19 നവം‌ബര്‍ 2024 (09:45 IST)
ധനുഷ്-നയൻതാര വഴക്കാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. സ്റ്റാർ കാറ്റഗറിയിൽ ഉള്ള ധനുഷിനെ പോലൊരു നടനെതിരെ വളരെ രൂക്ഷമായ ഭാഷയിൽ നയൻതാരയെ പോലൊരു നടി തുറന്നടിക്കുന്നത് ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യത്തെ സംഭവമാണ്. വെളിപ്പെടുത്തലിന് പിന്നാലെ, നയൻതാരയ്ക്ക് കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. നടൻ ധനുഷിനെതിരെയുള്ള നയൻതാരയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി നടൻ ആർ ജെ ബാലാജി രംഗത്ത്. 
 
മറ്റെല്ലാവരെയും പോലെ സമൂഹ മാധ്യമങ്ങളിലൂടെയാണ് താനും ഇക്കാര്യം അറിഞ്ഞത് എന്ന് അദ്ദേഹം പറയുന്നു. പ്രേക്ഷകർ ഇത് കണ്ട് രസിക്കുകയാണ് എന്നും ബാലാജി പറഞ്ഞു. 'ഇതിൽ ഞാൻ എന്ത് പറയാനാണ്. ധനുഷ് പ്രതികരിച്ചിട്ടില്ല, ഇതിൽ അഭിപ്രായം പറയാൻ ഞാൻ ആരാണ്,' എന്നാണ് ആർ ജെ ബാലാജി ചോദിക്കുന്നത്. ഗലാട്ട നടത്തിയ ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു നടൻ.
 
അവർ ഇരുവരും പക്വതയുള്ള അഭിനേതാക്കളാണ് എന്നും അവർക്ക് നിയമപരമായോ സോഷ്യൽ മീഡിയ വഴിയോ പ്രശ്നം കൈകാര്യം ചെയ്യാമെന്നും അദ്ദേഹം പറയുന്നു. അവർക്ക് സംസാരിച്ച് പരിഹരിക്കാം, ഇല്ലെങ്കിൽ ഇല്ല. അത് എന്ത് തന്നെ ആയാലും അവരുടെ തീരുമാനമാണെന്നും തന്റെ ശ്രദ്ധ സൂര്യ സാറിനൊപ്പമുള്ള എൻ്റെ സിനിമയിലാണ് എന്നും ആർ.ജെ ബാലാജി അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

അടുത്ത ലേഖനം
Show comments