വിജയ് തന്നെ മുന്നിൽ, ദളപതിയെ തൊടാൻ രജനികാന്തിനുമായില്ല?
ചിത്രത്തിലെ രജനികാന്തിന്റെ പ്രതിഫലമാണ് ഇപ്പോൾ ചർച്ചാ വിഷയമാകുന്നത്.
തമിഴിലെ നമ്പർ വൺ താരമാണ് വിജയ്. രജനികാന്തിനും മുകളിലാണ് വിജയ്‌യുടെ താരപദവിയെന്ന് ചർച്ചകൾ ഉയരുന്നുണ്ട്. രജനികാന്തോ വിജയ്‌യോ എന്ന താരതമ്യം പലപ്പോഴും സോഷ്യൽ മീഡിയകളിൽ ഉയരാറുണ്ട്. സ്റ്റാർഡത്തിന്റെ മാത്രമല്ല, പ്രതിഫലത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ലോകേഷ് കനകരാജ്- രജനികാന്ത് കൂട്ടുകെട്ടിലെത്തുന്ന കൂലിയ്ക്കായുള്ള കാത്തിരിപ്പിലാണ് തമിഴ് സിനിമാ പ്രേക്ഷകർ. ചിത്രത്തിലെ രജനികാന്തിന്റെ പ്രതിഫലമാണ് ഇപ്പോൾ ചർച്ചാ വിഷയമാകുന്നത്.
ഓഗസ്റ്റ് 14 നാണ് ചിത്രം തിയറ്ററുകളിലെത്തുക. കേരളത്തിലും കൂലിയുടെ ചിത്രീകരണം നടന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കുന്നതിനായി നടൻ രജനികാന്ത് കൈപ്പറ്റിയ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. 350 കോടി ബജറ്റിലാണ് ചിത്രം നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 150 കോടി രൂപയാണ് ചിത്രത്തിൽ അഭിനയിക്കുന്നതിനായി രജനികാന്ത് കൈപ്പറ്റിയിരിക്കുന്ന പ്രതിഫലമെന്നാണ് പുറത്തുവരുന്ന വിവരം. 50 കോടി രൂപയാണ് സംവിധായകൻ ലോകേഷിന്റെ ചിത്രത്തിലെ പ്രതിഫലം.
എന്നാൽ നടൻ വിജയ്‌യുടെ പ്രതിഫലത്തെക്കാൾ കുറവാണ് കൂലിക്കായി രജനികാന്ത് വാങ്ങിയതെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. ജന നായകൻ എന്ന ചിത്രത്തിന് 250 കോടി രൂപയാണ് വിജയ്‌യുടെ പ്രതിഫലം. ഇതിലൂടെ തന്നെ രജനികാന്തിനും മുകളിലാണ് വിജയ്‌യുടെ സ്റ്റാർഡമെന്ന് വ്യക്തം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗോട്ട് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് 200 കോടി ആയിരുന്നു വിജയ് കൈപ്പറ്റിയത്.