ഞങ്ങൾക്കും കുടുംബ ജീവിതത്തിൽ ശ്രദ്ധിക്കണം, 8 മണിക്കൂർ ജോലി ന്യായം: രശ്മിക മന്ദാന

നിഹാരിക കെ.എസ്
വ്യാഴം, 30 ഒക്‌ടോബര്‍ 2025 (11:56 IST)
ദീപിക പദുക്കോണിന്റെ 8 മണിക്കൂർ ഷിഫ്റ്റ് ആവശ്യപ്പെട്ടത് ഏറെ ചർച്ചയായിരുന്നു. ഇതിനെതിരെയായിരുന്നു കൂടുതൽ ആളുകളും നിലയുറപ്പിച്ചത്. എന്നാൽ, ദീപികയുടെ ആവശ്യം ന്യായമെന്ന നിലപാടാണ് രശ്‌മിക മന്ദാനയ്ക്കും ഉള്ളത്. അഭിനേതാക്കൾ മാത്രമല്ല സംവിധായകർ, ലൈറ്റ്മാൻമാർ, സംഗീതം അങ്ങനെ എല്ലാവർക്കും 9 മണി മുതൽ ആറ് മണി വരെ, അല്ലെങ്കിൽ അഞ്ച് മണി വരെ ഒരു സമയം അനുവദിക്കുക എന്നാണ് രശ്‌മിക ആവശ്യപ്പെടുന്നത്. 
 
തന്റെ തൊഴിലിനോടുള്ള രശ്മിക മന്ദാനയുടെ പ്രതിബന്ധതയെ കുറിച്ച് നടിയുടെ പുതിയ ചിത്രം ‘ദ ഗേൾഫ്രണ്ടി’ന്റെ നിർമ്മാതാവ് സംസാരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. മൂന്ന് മണിക്കൂർ മാത്രമാണ് രശ്മിക ഉറങ്ങിയതെന്നും പ്രതിഫലം പോലും ആദ്യം വേണ്ടെന്ന് വച്ചു എന്നായിരുന്നു നിർമ്മാതാവ് പറഞ്ഞത്.
 
താൻ അമിതമായി ജോലി ചെയ്യുന്നയാളാണ്, എന്നാൽ ആ നിർദേശം മറ്റാർക്കും നൽകില്ല എന്നാണ് രശ്മിക പറയുന്നത്. ഒരു സാധാരണ മനുഷ്യന് ചെയ്യാനാവുന്നതിനേക്കാൾ കൂടുതൽ ജോലി താൻ ഏറ്റെടുക്കാറുണ്ടെന്നും ഒരു കാര്യം ചെയ്യാനാവില്ലെന്ന് ടീംമംഗങ്ങളോട് പറയുന്നയാളല്ല താൻ എന്നാണ് രശ്മിക പറയുന്നത്.  
 
'ഞങ്ങൾക്ക് കുടുംബജീവിതത്തിൽ കൂടി ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഉറങ്ങേണ്ടതുണ്ട്. വ്യായാമം ചെയ്യേണ്ടതുണ്ട്. ചെറുപ്രായത്തിൽ ആരോഗ്യവും ഫിറ്റ്നസും ഉള്ളയാളായിരുന്നെങ്കിൽ എന്ന് ഞാൻ പിന്നീട് ഖേദിക്കരുത്', എന്നാണ് രശ്മിക പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

Pinarayi Vijayan Government: പ്രതിപക്ഷത്തെ നിശബ്ദരാക്കി ഇടതുപക്ഷത്തിന്റെ കൗണ്ടര്‍ അറ്റാക്ക്; കളംപിടിച്ച് 'പിണറായി മൂവ്'

റഷ്യയ്ക്ക് പിന്നാലെ ആണവായുധ നിയന്ത്രണ കരാറിൽ നിന്ന് പിന്മാറി അമേരിക്ക, പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്ന് ട്രംപ്

തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കല്‍; തിരുവനന്തപുരത്ത് പോര്‍ട്ടബിള്‍ എബിസി യൂണിറ്റ് ആരംഭിച്ചു

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

രണ്ടു സെന്റിലെ വീടുകള്‍ക്ക് റോഡില്‍ നിന്നുള്ള ദൂരപരിധി ഒരു മീറ്ററാക്കി കുറച്ചു

അടുത്ത ലേഖനം
Show comments