Webdunia - Bharat's app for daily news and videos

Install App

'ലാൽ മാഞ്ഞു പോയപ്പോൾ എന്റെ മുന്നിൽ സിനിമയുടെ ലോകം ശൂന്യമായ പോലെ': സത്യൻ അന്തിക്കാട്

നിഹാരിക കെ.എസ്
വെള്ളി, 7 മാര്‍ച്ച് 2025 (11:55 IST)
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ഇരുപതാമത് ചിത്രമാണ് ‘ഹൃദയപൂർവ്വം’. ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണ്. മോഹൻലാലുമായുള്ള സൗഹൃദത്തെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരുപാട് ഹിറ്റുകൾ ഒന്നിച്ച് ഉണ്ടാക്കിയ ശേഷം മോഹൻലാൽ മറ്റ് സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴുള്ള തന്റെ നഷ്ടത്തെ കുറിച്ചാണ് സംവിധായകൻ സംസാരിച്ചത്.
 
'ഞാൻ വിളിക്കുന്ന സമയത്ത് ലാൽ വരണം എന്ന് നിർബന്ധം പിടിക്കരുതായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. വിട്ടുപിരിയാൻ പറ്റാത്തത്ര ലാലുമായി അടുത്തു പോയിരുന്നു ഞാൻ. അയാൾ മാഞ്ഞു പോയപ്പോൾ എന്റെ മുന്നിൽ സിനിമയുടെ ലോകം ശൂന്യമായ വെള്ളത്താൾപോലെ കിടന്നു. പുതിയൊരു ലോകം കെട്ടിപ്പടുക്കേണ്ടതുണ്ട് എന്ന കടുത്ത യാഥാർഥ്യത്തിന് മുഖാമുഖം നിൽക്കുകയായിരുന്നു ഞാൻ.
 
ജന്മസിദ്ധമായ വാശിയില്ലെങ്കിൽ അന്ന് ഞാൻ തളർന്നു പോവുമായിരുന്നു. കാരണം, അഭിനേതാക്കളാണ് സംവിധായകന്റെ കരു. എന്റെ കരു നഷ്ടപ്പെട്ടുപോയിരുന്നു. എന്നാൽ, അപ്പോഴൊന്നും ഞാൻ ലാലിനെ ശപിച്ചിരുന്നില്ല. അയാളെ ഓർത്ത് ഞാൻ മനസിൽ കരഞ്ഞിരുന്നു', എന്നാണ് സത്യൻ അന്തിക്കാട് സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് പ്രതികരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണത്തിരക്ക്:കണ്ണൂരിലേക്ക് നാളെയും മറ്റന്നാളും സ്പെഷ്യൽ ട്രെയിനുകൾ

Rahul Mamkoottathil: സ്ത്രീകളെ ശല്യം ചെയ്യൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

രപ്തി സാഗർ എക്സ്പ്രസ് ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക : സെപ്തംബറിൽ ചില ദിവസം റദ്ദാക്കലുണ്ട്

നായെ, പട്ടി എന്നൊന്നും വിളിച്ചാൽ അത് കേട്ടിട്ട് പോവില്ല, വേണ്ടാത്ത വർത്തമാനം വേണ്ട, ഇത് ഷാഫിയാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ തട്ടിക്കയറി എം പി

സതീശൻ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് കരുതിയത്, ഇത് ഓലപ്പടക്കം, പീഡന ആരോപണത്തിൽ പ്രതികരണവുമായി കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments