വാടക ഗര്‍ഭധാരണം; നയന്‍താരയോടും വിഘ്‌നേഷ് ശിവനോടും വിശദീകരണം തേടുമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ്, അന്വേഷണം പ്രഖ്യാപിച്ചു

രാജ്യത്ത് നിലവിലുള്ള ചട്ടങ്ങള്‍ മറികടന്നാണോ വാടക ഗര്‍ഭധാരണം നടത്തിയതെന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കും

Webdunia
തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (16:09 IST)
വാടക ഗര്‍ഭ ധാരണത്തിലൂടെ നയന്‍താര - വിഘ്‌നേഷ് ശിവന്‍ ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നത് വിവാദമാകുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. വാടക ഗര്‍ഭ ധാരണവുമായി ബന്ധപ്പെട്ട് താരദമ്പതികളോട് വിശദീകരണം തേടുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം.എ.സുബ്രഹ്മണ്യന്‍ പറഞ്ഞു. ഇന്ത്യയിലെ വാടക ഗര്‍ഭ ധാരണ നിയമപ്രകാരമാണോ ഇരുവര്‍ക്കും കുഞ്ഞുങ്ങള്‍ പിറന്നത് എന്നാണ് ആരോഗ്യവകുപ്പ് പരിശോധിക്കുക. 
 
രാജ്യത്ത് നിലവിലുള്ള ചട്ടങ്ങള്‍ മറികടന്നാണോ വാടക ഗര്‍ഭധാരണം നടത്തിയതെന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കും. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭ ധാരണം നടത്താവൂ എന്ന ചട്ടമുണ്ട്. 21-36 പ്രായമുള്ള വിവാഹിതയ്ക്ക് ഭര്‍ത്താവിന്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാനാകൂ. ഇത്തരം ചട്ടങ്ങള്‍ നിലനില്‍ക്കെ വിവാഹം കഴിഞ്ഞ് നാല് മാസം ആകുമ്പോഴേക്കും നയന്‍താരയ്ക്കും വിഘ്‌നേഷിനും കുഞ്ഞുങ്ങള്‍ പിറന്നത് എങ്ങനെയാണെന്നാണ് ആരോഗ്യവകുപ്പ് അന്വേഷിക്കുക. 
 
കഴിഞ്ഞ ജൂണിലാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷ വാര്‍ത്ത വിഘ്‌നേഷ് ശിവന്‍ അറിയിച്ചത്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അടുത്ത ലേഖനം
Show comments