Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം രൂപ നല്‍കി നടന്‍ ചിയാന്‍ വിക്രം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 1 ഓഗസ്റ്റ് 2024 (13:50 IST)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം രൂപ നല്‍കി നടന്‍ ചിയാന്‍ വിക്രം. ദുരന്തത്തില്‍ തനിക്ക് ഏറെ വേദനയുണ്ടെന്നും താരം പറഞ്ഞു. 2018 പ്രളയമുണ്ടായപ്പോഴും താരം കേരളത്തിന് സഹായവുമായി വന്നിരുന്നു. അതേസമയം തമിഴ്‌നാട്ടില്‍ നിന്ന് നിരവധി പേര്‍ സഹായവുമായി എത്തുന്നുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംസ്ഥാനത്തിന് വേണ്ട സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
 
അതേസമയം വയനാട്ട് ദുരന്തത്തില്‍ മരണം 282 കടന്നിട്ടുണ്ട്. കൂടാതെ 200ഓളം പേരെ കാണാനില്ലെന്നാണ് ലഭിക്കുന്ന വിവരം. ചാലിയാര്‍ പുഴയില്‍ നിന്നും കണ്ടെത്തിയ 100-ല്‍ പരം മൃതദേഹങ്ങളുടെ പോസ്മോര്‍ട്ടം നിലമ്പൂരില്‍ പൂര്‍ത്തിയായിട്ടുണ്ട്. തിരച്ചിലിന് സ്നിഫര്‍ ഡോഗുകളും രംഗത്തുണ്ട്. തകര്‍ന്ന വീടുകള്‍ക്കിടയില്‍ ഇപ്പോഴും നിരവധി പേര്‍ കുടുങ്ങികിടക്കുന്നുണ്ട്. വയനാട് കളക്ടറേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം പുരോഗമിക്കുകയാണ്. ചീഫ് സെക്രട്ടറി വി.വേണുവിനൊപ്പമാണ് പ്രത്യേക വിമാനത്തില്‍ മുഖ്യമന്ത്രി വയനാട് എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ

അടുത്ത ലേഖനം
Show comments