Webdunia - Bharat's app for daily news and videos

Install App

സൂര്യയുടെ മാസ് പരാജയമാകാൻ കാരണം വെങ്കട് പ്രഭുവല്ല, കഥയിൽ കൈ കടത്തിയത് സൂര്യ തന്നെ വെങ്കട് പ്രഭു ചെയ്യാനിരുന്നത് കോമഡി സിനിമ

അഭിറാം മനോഹർ
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (18:21 IST)
Mass Movie
തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളായ മങ്കാത്ത, മാനാട് മുതലായ സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വെങ്കട് പ്രഭു. പുതുമയാര്‍ന്ന കഥാപശ്ചാത്തലങ്ങളും നായകകഥാപാത്രങ്ങളും ത്രില്ലര്‍ സിനിമകളും സമ്മാനിച്ച വെങ്കട് പ്രഭു പക്ഷേ നടിപ്പിന്‍ നായകന്‍ സൂര്യയുമായി ഒന്നിച്ചപ്പോള്‍ സിനിമ പരാജയമായി മാറിയിരുന്നു. ഇപ്പോഴിതാ സൂര്യ സിനിമയായ മാസ് പരാജയമാകാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍.
 
 തന്റെ ഏറ്റവും പുതിയ സിനിമയായ വിജയ് ചിത്രം ഗോട്ടിന്റെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായുണ്ടായ അഭിമുഖത്തിലാണ് മാസ് എന്ന സിനിമയുടെ പരാജയകാരണം വെങ്കട് പ്രഭു വ്യക്തമാക്കിയത്. മങ്കാത്തയ്ക്ക് ശേഷം ചെയ്യുന്ന മാസ് എന്ന സിനിമ ഒരു സിമ്പിള്‍ സിനിമയായി ചെയ്യാനാണ് താന്‍ ഉദ്ദേശിച്ചിരുന്നതെന്ന് വെങ്കട് പ്രഭു പറയുന്നു. ഒരു യുവാവിന് ആക്‌സിഡന്റ് പറ്റുന്നതും അതിന് ശേഷം ലഭിക്കുന്ന സിക്‌സ്ത് സെന്‍സ് രസകരമായി അവതരിപ്പിക്കാനായിരുന്നു പ്ലാന്‍.
 
 എന്നാല്‍ മങ്കാത്ത പോലെ ഒരു സിനിമ ചെയ്തതുകൊണ്ട് ആക്ഷന്‍ എലമെന്റുകള്‍ വേണമെന്നും ആക്ഷന്‍ സിനിമയാകണമെന്നും സിനിമയുടെ സ്‌കെയില്‍ വലുതാക്കണമെന്നുമെല്ലാം ആവശ്യപ്പെട്ടത് സൂര്യയാണ്. ഇതോടെ കഥയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടി വന്നെന്നും വെങ്കട് പ്രഭു പറഞ്ഞു. ഗലാറ്റ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വെങ്കട് പ്രഭു ഇങ്ങനെ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments