മമ്മൂട്ടിയുടെ, റാമിന്റെ മാസ്റ്റർപീസ്, പേരൻപിന് റേറ്റിംഗ് 5/5 - ചരിത്രത്തിൽ ഇതാദ്യം!

Webdunia
ബുധന്‍, 30 ജനുവരി 2019 (14:10 IST)
റാമിന്റെ പേരൻപ് റിലീസ് ആകാൻ ഇനി ഒന്നര ദിവസം മാത്രം. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിനു നിരൂപകരും പ്രേക്ഷകരും നൽകിയ പോസിറ്റീവ് റിവ്യൂസ് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഗോവയിൽ ചിത്രം പ്രദർശിച്ചപ്പോൾ സിനിമയുടെ കഥയൊഴിച്ച് മറ്റെന്ത് വേണമെങ്കിലും എഴുതിക്കോളൂ എന്നായിരുന്നു സംവിധായകൻ റാം പറഞ്ഞത്.
 
അദ്ദേഹത്തിന്റെ വാക്കുകൾ എല്ലാവരും മാനിച്ചു. ഇപ്പോഴിതാ, പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ചിത്രത്തിനു നൽകിയ റേറ്റിംഗ് കണ്ട് അമ്പരന്നിരിക്കുകയാണ് തമിഴ്സിനിമ ലോകം. 5ൽ 5ആണ് രമേഷ് ബാല പേരൻപിനു നൽകിയ റേറ്റിംഗ്. ഇതാദ്യമായാണ് രമേഷ് ഒരു ചിത്രത്തിനു മുഴുവൻ റേറ്റിംഗ് നൽകുന്നത്. റാമിന്റേയും മമ്മൂട്ടിയുടേയും മാസ്റ്റർപീസ് ആണ് പേരൻപ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
 
കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടത്തിയ പ്രിവ്യു ഷോ വൻ ഹിറ്റായിരുന്നു. മുതിർന്ന സംവിധായകരും താരങ്ങളും ചിത്രത്തെ കുറിച്ച് നടത്തിയ അഭിപ്രായങ്ങൾ ഒരു സിനിമ പ്രേമിയെ ചിത്രം കാണാൻ പ്രേരിപ്പിക്കുന്നത് തന്നെയായിരുന്നു. മമ്മൂട്ടിയുടെ, റാമിന്റെ, സാദനയുടെ മാസ്റ്റർപീസ് ആണ് പേരൻപ് എന്ന് കണ്ടവർ ഒന്നടങ്കം പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

അടുത്ത ലേഖനം
Show comments