Webdunia - Bharat's app for daily news and videos

Install App

ധർമജൻ ബോൾഗാട്ടി ഇനി ക്യാമറക്കു പിന്നിലും താരമാകും

Webdunia
വെള്ളി, 23 മാര്‍ച്ച് 2018 (16:48 IST)
ടെലിവിഷനിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായ ധർമജൻ ബോൾഗാട്ടി ഇനിമുതൽ സിനിമ പ്രൊഡ്യൂസർ കൂടിയാണ്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, വികടകുമാരൻ എന്നീ സിനിമകൾക്ക് ശേഷം വിഷ്ണൂ ഉണ്ണികൃഷ്ണനും ധർമജനും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിലൂടെ സിനിമ നിർമ്മാണ മേഖലയിലേക്ക് കാലെടുത്തു വക്കുകയാണ് ധർമ്മജൻ. 
 
ചിത്രത്തിന്റെ പൂജയിൽ കേരള സംസ്ഥാന പുരസ്കാരങ്ങളിൽ  മികച്ച നടനായ ഇന്ദ്രൻസും ചിത്രത്തിലെ പ്രധാന ടെക്നീഷ്യന്മാരും ചേർന്ന് ഭദ്ര ദീപം തെളിയിച്ചു.
 
ജയഗോപാൽ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ അർ ബിനുരാജാണ്. ഷാജി കൈലാസ്, ദീപൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുള്ള ബിനുരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്.
 
ആദിത്യ ക്രിയേഷൻസിന്റെ ബാനറിൽ ധർമ്മജൻ ബോൾഗട്ടിക്കൊപ്പം മധു തച്ചേട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രൻസ്, മഞ്ജുപിള്ള, ബിജുക്കുട്ടൻ  എന്നിവരെ കൂടാതെ നാല് പുതുമുഖ നായികമാരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ആണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments