Webdunia - Bharat's app for daily news and videos

Install App

രക്ഷകനായി മമ്മൂട്ടി എത്തി, ചിരഞ്ജീവി വീണ്ടും സ്റ്റാറായി !

കെ എസ് ഗോപി
ബുധന്‍, 29 ജനുവരി 2020 (15:53 IST)
മിക്ക സൂപ്പര്‍താരങ്ങള്‍ക്കും നല്ല സമയവും മോശം സമയവും ഉണ്ടാകുമല്ലോ. മമ്മൂട്ടിക്കും മോഹന്‍ലാലിനും രജനികാന്തിനുമെല്ലാം അത് സംഭവിക്കാറുണ്ട്. 1994 മുതല്‍ ഒരു നാലഞ്ച് വര്‍ഷം തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിക്ക് അത്ര നല്ല സമയമായിരുന്നില്ല. ഇറങ്ങിയ സിനിമകളൊക്കെ ബോക്സോഫീസില്‍ നിരാശ നല്‍കി. മനസുമടുത്ത് ഒന്നുരണ്ടുവര്‍ഷം ചിരഞ്ജീവി സിനിമാലോകത്തുനിന്ന് വിട്ടുനില്‍ക്കുകയും ചെയ്‌തു.
 
1994ല്‍ എസ് പി പരശുറാം, ദി ജെന്‍റില്‍‌മാന്‍ എന്നീ സിനിമകള്‍ പരാജയമായത് ചിരഞ്ജീവി ആരാധകര്‍ക്ക് ഞെട്ടലാണ് നല്‍കിയത്. ചിരഞ്ജീവി ക്യാമ്പും ആ പരാജയത്തില്‍ നടുങ്ങി. തമിഴിലെ ബ്ലോക്‍ബസ്റ്റര്‍ ചിത്രമായ ജെന്‍റില്‍‌മാന്‍റെ റീമേക്ക് ആയിരുന്നിട്ടും ദി ജെന്‍റില്‍‌മാന്‍ വീണത് സിനിമാലോകത്തിനുതന്നെ വിശ്വസിക്കാനായില്ല.
 
1995ലും കഥ വ്യത്യസ്തമായില്ല. അലുഡാ മസാക്ക, ബിഗ് ബോസ്, റിക്ഷാവോടു എന്നീ ചിരഞ്ജീവി സിനിമകള്‍ തുടര്‍ച്ചയായി പരാജയം രുചിച്ചു. ഇതോടെ ചിരഞ്ജീവിയുടെ കാലം കഴിഞ്ഞെന്ന് പലരും വിധിയെഴുതി. സിനിമാലോകത്തുനിന്ന് മാറിനില്‍ക്കാന്‍ മെഗാസ്റ്റാര്‍ തയ്യാറാകുകയും ചെയ്തു. രണ്ടുവര്‍ഷമാണ് ചിരഞ്ജീവി സിനിമ ഉപേക്ഷിച്ച് വിട്ടുനിന്നത്.
 
എന്നാല്‍ പൂര്‍ണമായും മാറിനില്‍ക്കലായിരുന്നില്ല അത്. ഒരു വലിയ ഹിറ്റിനുള്ള കഥ അന്വേഷിക്കലിനാണ് ആ സമയം മെഗാസ്റ്റാര്‍ സമയം ചെലവഴിച്ചത്. തന്‍റെ ഇമേജിനും പ്രായത്തിനും ചേര്‍ന്ന കഥകള്‍ക്കായി സകല ഭാഷകളില്‍ ഇറങ്ങുന്ന സിനിമകളും ചിരഞ്ജീവി ക്യാമ്പ് പരിശോധിച്ചു. ഒടുവില്‍ അവര്‍ക്ക് ഒരു മലയാളചിത്രത്തിന്‍റെ കഥ വല്ലാതെ ഇഷ്ടമായി. അത് സാക്ഷാല്‍ മമ്മൂട്ടിയുടെ ‘ഹിറ്റ്‌ലര്‍’ എന്ന സിനിമയുടെ കഥയായിരുന്നു.
 
തന്‍റെ തിരിച്ചുവരവിനുള്ള ചിത്രം ‘ഹിറ്റ്‌ലര്‍’ തന്നെ എന്ന് ചിരഞ്ജീവി തീരുമാനിച്ചു. ഹിറ്റ്‌ലറിന്‍റെ റീമേക്ക് റൈറ്റ് സ്വന്തമാക്കി. ചിത്രീകരണവും മറ്റ് ജോലികളും പൂര്‍ത്തിയാക്കി. 1997 ജനുവരി നാലിന് റിലീസ് നിശ്ചയിച്ചു.
 
ചിരഞ്ജീവിയുടെ കഴിഞ്ഞ സിനിമകള്‍ പോലെ തന്നെ ഹിറ്റ്‌ലറും ബോക്‍സോഫീസില്‍ മൂക്കുംകുത്തി വീഴും എന്നായിരുന്നു വിമര്‍ശകരുടെ പ്രതികരണം. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഹിറ്റ്‌ലര്‍ തെലുങ്കിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറി. രാജകീയമായ ഒരു മടങ്ങിവരവായിരുന്നു അത്. മെഗാസ്റ്റാറിന്‍റെ പടയോട്ടം അവിടെ നിന്ന് വീണ്ടും തുടങ്ങുകയായിരുന്നു.
 
അങ്ങനെ തെലുങ്കിലെ മെഗാസ്റ്റാറിന് ഒരു വീഴ്‌ച സംഭവിച്ചപ്പോള്‍ താങ്ങായി നിന്നത് മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ ആയിരുന്നു എന്നതും മമ്മൂട്ടി ആരാധകര്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments