Select Your Language

Notifications

webdunia
webdunia
webdunia
webdunia

റൊണാള്‍ഡോയുടെ തലയില്‍ പന്ത് തട്ടി, ബ്രൂണോ വരെ അത് സമ്മതിച്ചു; അവകാശവാദവുമായി പിയേഴ്‌സ് മോര്‍ഗന്‍

മത്സരത്തിന്റെ 54-ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ പിറന്നത്. ഇടത് വിങ്ങിലൂടെ ഇരച്ചെത്തിയ ബ്രൂണോ ഒരു ലോങ് റേഞ്ച് ക്രോസിലൂടെ പന്ത് ഉറുഗ്വായിയുടെ വലയില്‍ എത്തിക്കുകയായിരുന്നു

റൊണാള്‍ഡോയുടെ തലയില്‍ പന്ത് തട്ടി, ബ്രൂണോ വരെ അത് സമ്മതിച്ചു; അവകാശവാദവുമായി പിയേഴ്‌സ് മോര്‍ഗന്‍
, ചൊവ്വ, 29 നവം‌ബര്‍ 2022 (15:38 IST)
ഉറുഗ്വായ്‌ക്കെതിരെ പോര്‍ച്ചുഗല്‍ നേടിയ ആദ്യ ഗോളിന് ഉടമ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ പിയേഴ്‌സ് മോര്‍ഗന്‍. ചിത്രം സഹിതം പങ്കുവെച്ചാണ് പിയേഴ്‌സ് മോര്‍ഗന്‍ സോഷ്യല്‍ മീഡിയയില്‍ അവകാശവാദമുന്നയിച്ചത്. 'ആ ബോളില്‍ റൊണാള്‍ഡോയുടെ സ്പര്‍ശമുണ്ട്. അതുകൊണ്ട് ഗോള്‍ വരേണ്ടത് റൊണാള്‍ഡോയുടെ പേരിലാണ്. തന്റെ തല ബോളില്‍ തട്ടിയിട്ടുണ്ടെന്ന് റൊണാള്‍ഡോ എന്നോട് സ്ഥിരീകരിച്ചു. എന്തിന് ബ്രൂണോ ഫെര്‍ണാണ്ടസ് വരെ അത് അംഗീകരിച്ചു' പിയേഴ്‌സ് മോര്‍ഗന്‍ പറഞ്ഞു. 
 
മത്സരത്തിന്റെ 54-ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ പിറന്നത്. ഇടത് വിങ്ങിലൂടെ ഇരച്ചെത്തിയ ബ്രൂണോ ഒരു ലോങ് റേഞ്ച് ക്രോസിലൂടെ പന്ത് ഉറുഗ്വായിയുടെ വലയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തലയില്‍ പന്ത് കൊണ്ടതായി സംശയം തോന്നിയിരുന്നു. റൊണാള്‍ഡോയുടെ തലയില്‍ തട്ടിയാണോ പന്ത് വലയിലെത്തിയതെന്ന സംശയം ആരാധകര്‍ക്കും ഉണ്ട്. 
 


ഗോള്‍ പിറന്ന ഉടനെ റൊണാള്‍ഡോ ആഹ്ലാദപ്രകടനം തുടങ്ങി. സ്വന്തം ഗോള്‍ ആണെന്ന് കരുതിയാണ് റൊണാള്‍ഡോ ആഘോഷിച്ചു തുടങ്ങിയത്. എന്നാല്‍ ഗോള്‍ ബ്രൂണോയുടേതാണെന്ന് സ്‌ക്രീനില്‍ തെളിഞ്ഞു. ആ ഗോളിന് അവകാശി ബ്രൂണോ എന്നാണ് ഫിഫ രേഖപ്പെടുത്തിയത്. ഇത് റൊണാള്‍ഡോയെ ചെറുതായി പ്രകോപിപ്പിച്ചു. തന്റെ തലയില്‍ കൊണ്ടാണ് ആ പന്ത് വലയിലെത്തിയതെന്ന് മത്സരശേഷം മാച്ച് റഫറിയോട് റൊണാള്‍ഡോ വാദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാന്‍ നേടിയ ഗോളാണ് അത്, എന്റെ തല തട്ടിയിട്ടുണ്ട്, ഫിഫയോട് ചോദിക്കൂ'; റൊണാള്‍ഡോ മാനേജറോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍