പല്ല് ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

പല്ലിലെ ചെറിയ ഓട്ടകള്‍ ആദ്യ ഘട്ടത്തില്‍ ചെറിയ ചെലവില്‍ അടയ്ക്കാവുന്നതാണ്

രേണുക വേണു
ബുധന്‍, 8 ജനുവരി 2025 (15:39 IST)
പല്ലുകള്‍ക്ക് എന്തെങ്കിലും പ്രശ്നം തോന്നിയാല്‍ മാത്രമല്ല ദന്ത ഡോക്ടറെ സമീപിക്കേണ്ടത്. മറിച്ച് വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ഡെന്റിസ്റ്റിനെ കാണണം. ആറ് മാസത്തിന്റെ ഇടവേളയില്‍ ദന്ത പരിശോധന നടത്തുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ പല്ലുകള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുകയും എന്തെങ്കിലും തകരാര്‍ ഉണ്ടെങ്കില്‍ അത് രൂക്ഷമാകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. 
 
പല്ലിലെ ചെറിയ ഓട്ടകള്‍ ആദ്യ ഘട്ടത്തില്‍ ചെറിയ ചെലവില്‍ അടയ്ക്കാവുന്നതാണ്. ചെറിയ ഓട്ടകളെ നിസാരമായി കണ്ടാല്‍ അവ പിന്നീട് വലുതാകുകയും താരതമ്യേന ചെലവ് കൂടിയ റൂട്ട് കനാല്‍ ചെയ്താല്‍ മാത്രമേ പ്രശ്നം പരിഹരിക്കപ്പെടൂ എന്ന നിലയിലേക്ക് എത്തുകയും ചെയ്യും. കൃത്യമായ ഇടവേളകളില്‍ ദന്ത പരിശോധന നടത്തുകയാണെങ്കില്‍ ചെറിയ ഓട്ടകള്‍ പോലും അതിവേഗം തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പുവരുത്താനും സാധിക്കും. 
 
പല്ലുകള്‍ക്ക് തേയ്മാനം വരുന്നതും അറകള്‍ രൂപപ്പെടുന്നതും ആദ്യ ഘട്ടത്തില്‍ നമുക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. പിന്നീട് അസഹ്യമായ വേദനയോ മറ്റ് അസ്വസ്ഥതകളോ വന്ന ശേഷമാണ് നമ്മള്‍ ഡോക്ടറുടെ അടുത്ത് എത്തുക. അപ്പോഴേക്കും പല്ലിന്റെ അവസ്ഥ ഗുരുതരമായിട്ടുണ്ടാകും. പല്ല് എടുത്തുകളയുക അല്ലാതെ മറ്റൊരു പോംവഴിയും ഇല്ലാതെ വരും. ഇവ ഒഴിവാക്കണമെങ്കില്‍ ആറ് മാസം കൂടുമ്പോള്‍ ദന്തപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോക എയിഡ്‌സ് ദിനം: ചെറുപ്പക്കാര്‍ക്കിടയില്‍ വീണ്ടുവിചാരമില്ലാത്ത ലൈംഗിക ബന്ധങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ദക്ഷിണേന്ത്യക്കാര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠനം

മുഖം വൃത്തിയാക്കാന്‍ സോപ്പ് ഉപയോഗിക്കരുത്

ഉയര്‍ന്ന കൊളസ്‌ട്രോള്‍ കാല്‍ വേദനയ്ക്ക് കാരണമാകും, അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

91 ശതമാനം ഫലപ്രദം, ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യ സിംഗിൾ ഡോസ് വാക്സിൻ, അംഗീകാരം നൽകി ബ്രസീൽ

അടുത്ത ലേഖനം
Show comments