Webdunia - Bharat's app for daily news and videos

Install App

കൊടും ചൂടും തിരക്കും, വിശുദ്ധ ഹജ്ജ് തീർഥാടനത്തിൽ മരിച്ച 645 പേരിൽ 68 പേർ ഇന്ത്യക്കാരെന്ന് സൗദി

അഭിറാം മനോഹർ
വ്യാഴം, 20 ജൂണ്‍ 2024 (14:26 IST)
ഹജ് തീര്‍ഥാടനത്തിനിടയില്‍ കൊടും ചൂടില്‍ മരണപ്പെട്ട 645 പേരില്‍ 68 പേര്‍ ഇന്ത്യക്കാരാണെന്ന് സൗദി അറേബ്യ. സ്വാഭാവികമായ കാരണങ്ങള്‍ കൊണ്ടും പ്രായത്തിന്റെ ബുദ്ധിമുട്ട് കൊണ്ടും കൊടും ചൂട് താങ്ങാനാവാത്തത് കൊണ്ടുമാണ് ഇത്രയും മരണങ്ങള്‍ സംഭവിച്ചതെന്ന് സൗദി പ്രതിനിധി വ്യക്തമാക്കി. ഇന്നലത്തെ കണക്കുകള്‍ പ്രകാരം 550 പേരാണ് ഹജ്ജ് കര്‍മ്മം ചെയ്യുന്നതിനായി മക്കയിലെത്തിയതിന് ശേഷം മരണപ്പെട്ടിരുന്നത്.
 
ആകെ മരണപ്പെട്ട 645 പേരില്‍ 323 പേര്‍ ഈജിപ്തില്‍ നിന്നുള്ളവരാണ്. 60 പേര്‍ ജോര്‍ദാനില്‍ നിന്നുള്ളവരാണ്. ഇന്‍ഡോനേഷ്യ,ഇറാന്‍,സെനഗല്‍,ടുണീഷ്യ,കുര്‍ദിസ്ഥാന്‍ മേഖലയില്‍ നിന്നുള്ളവരും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഹജ്ജ് കര്‍മ്മത്തിനായി എത്തിചേര്‍ന്നവരില്‍ 200 പേരാണ് മരണപ്പെട്ടിരുന്നത്. കൊടും ചൂട് കാരണമാണ് ഇത്തവണ മരണനിരക്ക് ഉയര്‍ന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ വര്‍ഷവും ഹജ്ജ് കര്‍മ്മങ്ങള്‍ക്കിടയില്‍ മരണങ്ങള്‍ സംഭവിക്കാറുണ്ടെന്നും എന്നാല്‍ ഈ വര്‍ഷം മരണനിരക്ക് വളരെ ഉയര്‍ന്നതാണെന്നും  സൗദി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

പുതുക്കിയ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നറുക്കെടുപ്പിന് നാലു നാള്‍ ബാക്കി: 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക്

അടുത്ത ലേഖനം
Show comments