Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇറാനില്‍ ഖമനേയി ഉള്‍പ്പെടെ ആരും സുരക്ഷിതരല്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

സെറോക ആശുപത്രി ആക്രമണത്തിന് ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

Iran warns USA,Iran warns America over Israel war,Iran threatens US over Israeli aggression,Middle East tensions Iran USA,Iran USA Israel war news,ഇറാനും അമേരിക്കയും യുദ്ധഭീഷണി,ഇറാൻ യു.എസ്. മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 20 ജൂണ്‍ 2025 (11:14 IST)
ഇറാനില്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി ഉള്‍പ്പെടെ ആരും സുരക്ഷിതരല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സെറോക ആശുപത്രി ആക്രമണത്തിന് ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. സെറോക സന്ദര്‍ശിച്ച ശേഷമാണ് നെതന്യാഹു ഇകാര്യം പറഞ്ഞത്. ആശുപത്രി ആക്രമണത്തെ റെഡ്‌ക്രോസ് അപലപിച്ചു.
 
അതേസമയം അമേരിക്ക സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ പാഠം പഠിപ്പിക്കുമെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി മുന്നറിയിപ്പ് നല്‍കി ഇത് അമേരിക്കയുടെ യുദ്ധമല്ല എന്നും വിദേശകാര്യമന്ത്രി പറഞ്ഞു. അതേസമയം ഇറാനിലെ അറാക് ആണവനിലയം ഇസ്രയേല്‍ തകര്‍ത്തു. റേഡിയേഷന്‍ ഭീഷണി ഉയര്‍ന്നിട്ടില്ലെന്നും ആക്രമണത്തിന് മുമ്പ് തന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നുവെന്നും ഇറാനിയന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 
 
വ്യാഴാഴ്ച രാവിലെ തന്നെ ഈ കേന്ദ്രം ആക്രമിക്കുമെന്ന് ഇസ്രായേലില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ മേഖലയില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തു. ഇസ്രയേലി നഗരങ്ങളില്‍ ഇറാന്റെ കനത്ത വ്യോമ ആക്രമണം തുടരുകയാണ്. ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേലിലെ അമേരിക്കന്‍ എംബസി മൂന്നു ദിവസത്തേക്ക് അടച്ചിട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവില്‍ ഇസ്രയേലിനെതിരെ ആവനാഴിയിലെ ശക്തമായ ആയുധമെടുത്ത് ഇറാന്‍; ഇസ്രയേലില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ വീണെന്ന് റിപ്പോര്‍ട്ട്