Webdunia - Bharat's app for daily news and videos

Install App

ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ കുത്തിവച്ചു; ഏഴുദിവസത്തിനുശേഷം 14 വയസ്സുകാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 20 ഫെബ്രുവരി 2025 (19:15 IST)
ശരീരത്തിലേക്ക് പൂമ്പാറ്റയുടെ അവശിഷ്ടങ്ങള്‍ കുത്തിവച്ച് 14 വയസ്സുള്ള ആണ്‍കുട്ടി മരിച്ചു. ബ്രസീലിയന്‍ കൗമാരക്കാരനായ ഡേവി ന്യൂസ് മൊറേറയാണ് മരിച്ചത്.  സോഷ്യല്‍ മീഡിയ ചലഞ്ചിന്റെ ഭാഗമായി തന്റെ ശരീരത്തില്‍ ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങള്‍ കുത്തിവയ്ക്കുകയായിരുന്നു. മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് കുട്ടി ഏഴ് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചിത്രശലഭത്തിന്റെ അവശിഷ്ടം വെള്ളത്തില്‍ കലക്കിയ ശേഷം തന്റെ കാലിലെ ഞരമ്പിലേക്ക് കുത്തിവച്ചതായി കുട്ടി പോലീസിനോട് സമ്മതിച്ചു. 
 
അലര്‍ജിയോ അണുബാധയോ രക്തധമനിയിലെ തടസ്സമോ ആയിരിക്കാം മരണകാരണമെന്നാണ് നിഗമനം. പൂമ്പാറ്റയുടെ അവശിഷ്ടങ്ങള്‍ കലര്‍ന്ന വെള്ളത്തില്‍ വിഷാംശം കലര്‍ന്നതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ ഡേവിയുടെ ശരീരം സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയിലേക്ക് പോയി. 
 
സെപ്റ്റിക് ഷോക്ക് എന്നത് അണുബാധയുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ്, ഇത് അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്നതിനും അപകടകരമായ രക്തസമ്മര്‍ദ്ദത്തിനും കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ കുത്തിവച്ചു; ഏഴുദിവസത്തിനുശേഷം 14 വയസ്സുകാരന്‍ മരിച്ചു

മമ്മൂട്ടിയും ഭാര്യയും ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നാളെ മോഹന്‍ലാലും ഡല്‍ഹിയിലെത്തും

കുട്ടികളിലേക്ക് മോശം ഉള്ളടക്കമെത്തുന്നു, ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം, ഐടി നിയമം പാലിച്ചില്ലെങ്കിൽ നടപടി

ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ ഇസ്രയേലിന് കൈമാറി ഹമാസ്; രണ്ടുമൃതദേഹങ്ങള്‍ കുട്ടികളുടേത്

അടുത്ത ലേഖനം
Show comments