തകർന്നുവീണ ഇന്തോനേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Webdunia
ഞായര്‍, 10 ജനുവരി 2021 (11:32 IST)
ജക്കാർത്ത: 62 പേരുമായ കാണാതായ ഇന്തോനേഷ്യൻ വിമാനത്തിന്റെ അവശിഷടങ്ങൾ കണ്ടെത്തി. ജാവ കടലിൽനിന്നുമാണ് രക്ഷാ പ്രവർത്തകർ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ശനിയാശ്ച ഉച്ചയ്ക്ക് 2.30 ന് ജക്കാർത്തയിൽനിന്നും വെസ്റ്റ് കാളിമന്തനിയിലേയ്ക്ക് പുറപ്പെട്ട ശ്രീവിജിയ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് തകർന്നുവീണത്.
 
പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം റാഡാറിൽനിന്നും അപ്രത്യക്ഷമാവുകയായിരുന്നു. 15 ജീവനക്കാർ ഉൾപ്പടെ 62 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ ഏഴ് കുട്ടികളും മൂന്ന് ശിശുക്കളും ഉണ്ട്. അപകടത്തെ തുടർന്ന് വിമാനത്താവളത്തിലും തുറമുഖത്തും രണ്ട് ക്രൈസിസ് സെന്ററുകൾ ആരംഭിച്ചു. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ ഈ രണ്ട് കേന്ദ്രങ്ങളിലും എത്തിയിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിനായി പത്ത് കപ്പലുകളെ നിയോഗിച്ചിട്ടുണ്ട്. ലാൻസാങ് ദ്വീപിനും ലാക്വി ദ്വീപിനും ഇടയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇവിടെ തെരച്ചിൽ ഊർജ്ജിതമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

അടുത്ത ലേഖനം
Show comments