Webdunia - Bharat's app for daily news and videos

Install App

മുപ്പത്തഞ്ചു ബൈക്കുകള്‍ മോഷ്ടിച്ച യുവാക്കള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ഞായര്‍, 10 ജനുവരി 2021 (11:23 IST)
ശാസ്താംകോട്ട: വിവിധ ജില്ലകളില്‍ നിന്നായി 35 ബൈക്കുകള്‍ മോഷ്ടിച്ച രണ്ട് യുവാക്കളെ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നാണ് ഇവ മോഷ്ടിച്ചതെന്ന് സമ്മതിച്ചിട്ടുണ്ട്.
 
പത്തനംതിട്ട മൈലപ്ര സ്വദേശി രഞ്ജിത്ത് (23), റാന്നി പുല്ലൂപ്രം സ്വദേശി (18) എന്നിവരാണ് വാഹന പരിശോധനയ്ക്കിടെ ശൂരനാട് പൊലീസിന്റെ വലയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് പോലീസിനെ കണ്ട് കടന്നു കളയാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ഇവരെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു.
 
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മല്ലപ്പള്ളി പുറമറ്റത്തു നിന്ന് മോഷ്ടിച്ചതായിരുന്നു. പത്തനംതിട്ട ജില്ലയില്‍ വാഹന മോഷ്ടാക്കള്‍ക്ക് വേണ്ടി ശക്തമായ തിരച്ചില്‍ ആരംഭിച്ചപ്പോഴാണ് ഇവര്‍ ശൂര്യനാട്ടേക്ക് എത്തിയതെന്ന് പറഞ്ഞു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ബാഗില്‍ രൂപമാറ്റം വരുത്തിയ താക്കോലുകള്‍, വിവിധ ഉപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തു.
 
അടുത്തിടെയാണ് ഇവര്‍ പത്തനംതിട്ടയില്‍ നടന്ന മോഷണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു പുറത്തുവന്നത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

അടുത്ത ലേഖനം
Show comments