ലാദന്‍റെ മകന്‍ കൊല്ലപ്പെട്ടതായി ട്രം‌പ് സ്ഥിരീകരിച്ചു

Webdunia
ശനി, 14 സെപ്‌റ്റംബര്‍ 2019 (20:29 IST)
അല്‍ ഖ്വയ്‌ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ - അഫ്ഗാനിസ്ഥാന്‍ മേഖലയിലുണ്ടായ ഭീകരവിരുദ്ധ പോരാട്ടത്തിനിടെയാണ് ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതെന്നാണ് ട്രം‌പ് അറിയിച്ചിരിക്കുന്നത്. പല ഭീകരസംഘടനകളെ ഏകോപിപ്പിക്കുന്നതില്‍ പ്രധാനിയായിരുന്നു ഹംസയെന്നും ട്രം‌പ് പറഞ്ഞു. 
 
ഹംസ കൊല്ലപ്പെട്ടതോടെ അല്‍ ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാകുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് നിരീക്ഷിച്ചു. ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടപ്പോള്‍ അല്‍ ഖ്വയ്ദയുടെ ശക്തി ക്ഷയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഹംസ ബിന്‍ ലാദന്‍റെ നേതൃത്വത്തില്‍ സംഘടന ശക്തിയാര്‍ജ്ജിച്ചുവരികയായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹംസയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് യു എസ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
 
ഹംസ കൊല്ലപ്പെട്ടതായി വിവരങ്ങളുണ്ടെന്ന് നേരത്തേ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും അന്ന് കൃത്യമായ പ്രതികരണത്തിന് ഡോണള്‍ഡ് ട്രംപ് തയ്യാറായിരുന്നില്ല. അമേരിക്ക നടത്തിയ സൈനികനീക്കത്തില്‍ ഹംസ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്‌കൂള്‍ കായികമേള 21 മുതല്‍; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍

ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ട്രെയിന്‍ യാത്രക്കാരിയുടെ ഫോണ്‍ പിടിച്ചുവാങ്ങി; 'സൂപ്പര്‍ഹീറോ' എന്ന് വാഴ്ത്തി സോഷ്യല്‍മീഡിയ

ബോഡിഷെയിം പരാമര്‍ശത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി; അത് സംസാരപരമെന്ന് മറുപടി

ക്ഷമയ്ക്ക് പരിധിയുണ്ട്, തീവ്രവാദികൾക്ക് അഭയം നൽകുന്നവർ അനുഭവിക്കും, താലിബാന് മുന്നറിയിപ്പുമായി പാകിസ്ഥാൻ

ആധാര്‍ പുതുക്കല്‍: 5 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ ഇനി സൗജന്യം

അടുത്ത ലേഖനം
Show comments