Webdunia - Bharat's app for daily news and videos

Install App

ജോലി രാജിവച്ചില്ല; മാധ്യമപ്രവർത്തകയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി

പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം.

തുമ്പി ഏബ്രഹാം
ബുധന്‍, 27 നവം‌ബര്‍ 2019 (13:04 IST)
മാധ്യമപ്രവര്‍ത്തകയെ മാധ്യമപ്രവര്‍ത്തകനായ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ജോലി രാജിവെക്കാത്തതിനാലാണ് 27കാരിയായ ഉറൂജ് ഇഖ്ബാലിനെ ഭര്‍ത്താവ് ദിലവര്‍ അലി കൊലപ്പെടുത്തിയത്. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. 
 
ഏഴ് മാസം മുമ്പാണ് ഉറൂജും ദിലവര്‍ അലിയും പ്രണയിച്ച് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഉറൂജിനോട് ജോലി രാജിവെക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നതായും ഇത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയതായും പോലീസ് പറഞ്ഞു. 
 
പാകിസ്ഥാനിലെ പ്രമുഖ ഉറുദു ദിനപത്രത്തില്‍ ക്രൈം റിപ്പോര്‍ട്ടറായിരുന്നു ഉറൂജ് ഇഖ്ബാല്‍. തിങ്കളാഴ്‍ച സെന്‍ട്രല്‍ ലാഹോറിലെ ക്വില ഗുജ്ജര്‍ സിങ്ങിലുള്ള പത്രത്തിന്‍റെ ഓഫീസിലേക്ക് പ്രവേശിക്കുമ്പോഴാണ് ഭര്‍ത്താവ് ദിലവര്‍ അലി ഉറൂജിന് നേരെ വെടിയുതിര്‍ത്തത്. തലയ്‍ക്ക് വെടിയേറ്റ ഉറൂജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി മുതിര്‍ന്ന പോലീസ് ഓഫീസര്‍ ദോസ്‍ത് മുഹമ്മദ് പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments