ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

നിരവധി പേരെ കാണാതായിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടയില്‍ ദ്വീപ് കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 1 ഡിസം‌ബര്‍ 2025 (09:08 IST)
cyclone
ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം ഞായറാഴ്ച കുത്തനെ ഉയര്‍ന്നതായി ശ്രീലങ്കന്‍ ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടയില്‍ ദ്വീപ് കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്. 
 
മരണസംഖ്യ 334 ആയി ഉയര്‍ന്നതായി ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച 212 പേര്‍ മരിച്ചിരുന്നു. ഏകദേശം 400 പേരെ കാണാതായി. ദ്വീപിലുടനീളം 1.3 ദശലക്ഷത്തിലധികം ആളുകള്‍ കനത്ത മഴയില്‍ ദുരിതത്തിലായി. ദുരന്തത്തെ നേരിടാന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 
 
നമ്മുടെ ചരിത്രത്തിലെ ഏറ്റവും വലുതും വെല്ലുവിളി നിറഞ്ഞതുമായ പ്രകൃതി ദുരന്തത്തെയാണ് നാം നേരിടുന്നത്- അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. 2004-ല്‍ 31,000 പേര്‍ കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തിലധികം പേര്‍ ഭവനരഹിതരാകുകയും ചെയ്ത വിനാശകരമായ ഏഷ്യന്‍ സുനാമിക്ക് ശേഷമുള്ള ഏറ്റവും വലിയ ദുരന്തമാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുവായൂര്‍ ഏകാദശി ഇന്ന്; പ്രാദേശിക അവധി

Rahul Mamkootathil: പീഡനക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ 14 ജില്ലകളിലും പ്രത്യേക സംഘം; സുഹൃത്തുക്കളെ ചോദ്യം ചെയ്യും

എസ്ഐആർ സമയപരിധി നീട്ടി, ഫോമുകൾ തിരിച്ചുനൽകാൻ ഡിസംബർ 11 വരെ സമയം

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

അടുത്ത ലേഖനം
Show comments