Webdunia - Bharat's app for daily news and videos

Install App

ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 27 ഡിസം‌ബര്‍ 2024 (10:36 IST)
ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യമനിലെ വിമാനത്താവളത്തിലാണ് ഇസ്രയേല്‍ ബോംബാക്രമണം നടത്തിയത്. ഈ വിമാനത്താവളത്തില്‍ ലോകാരോഗ്യ സംഘടന തലവന്‍ ടെട്രോസ് അദാനവും ഉണ്ടായിരുന്നു. 
 
യമനിലെ സന ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലാണ് ഇസ്രായേല്‍ ബോംബാക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ നിരവധിപേര്‍ക്ക് പരിക്കുമേറ്റു. യമനിലെ ഹൂതികേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ പറയുന്നത്. ആക്രമണം നടന്ന കാര്യം ടെഡ്രോസ് തന്നെയാണ് സോഷ്യല്‍ മീഡിയ വഴി സ്ഥിരീകരിച്ചത്. വിമാനത്തില്‍ കയറാനായി തയ്യാറെടുത്ത് നില്‍ക്കെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. 
 
ആക്രമണത്തില്‍ വിമാനത്തിലെ ഒരു ക്രൂ ജീവനക്കാരന് പരുക്കേറ്റിട്ടുണ്ട്. ഹൂതികള്‍ തടവിലാക്കിയ യുഎന്‍ ജീവനക്കാരെ മോചിപ്പിക്കുന്നതിനും മാനുഷിക സാഹചര്യം വിലയിരുത്തുന്നതിനുമാണ് താന്‍ യെമനിലെത്തിയതെന്ന് ടെഡ്രോസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ചാക്കോയെ പൂട്ടാന്‍ പൊലീസ്, ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് ഇതുവരെ എത്തിയത് 263 കപ്പലുകള്‍

വെന്റിലേറ്ററില്‍ കിടന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു; ഇടപെടാതെ നിശബ്ദരായി നോക്കിനിന്ന് നഴ്സുമാര്‍

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments