Webdunia - Bharat's app for daily news and videos

Install App

വെടി നിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം; ഞായറാഴ്ച 95 പാലസ്തീനുകളെ മോചിപ്പിക്കും

സിആര്‍ രവിചന്ദ്രന്‍
ശനി, 18 ജനുവരി 2025 (12:53 IST)
ഹമാസുമായുള്ള വെടി നിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ഞായറാഴ്ച 95 പാലസ്തീനുകളെ മോചിപ്പിക്കും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. വെടിനിര്‍ത്തല്‍ കരാറിനും ബന്ധികളെ കൈമാറ്റത്തിനുമാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. ഞായറാഴ്ച മുതലാണ് കരാര്‍ നിലവില്‍ വരുന്നത്.
 
നെതന്യാഹുവിന്റെ സഖ്യ സര്‍ക്കാരിലെ 24 അംഗങ്ങളാണ് കരാറിന് അനുകൂലമായി വോട്ട് ചെയ്തത്. എന്നാല്‍ എട്ടുപേര്‍ ഇതിനെ എതിര്‍ത്തുകൊണ്ടാണ് വോട്ട് ചെയ്തത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ കരാറിന് അംഗീകാരം നല്‍കിയിരുന്നു. പിന്നാലെയാണ് പൂര്‍ണ മന്ത്രിസഭയും വിഷയത്തില്‍ അനുകൂല നിലപാട് എടുത്തത്.
 
മോചിപ്പിക്കുന്ന 95 പാലസ്തീന്‍കാരുടെ വിവരങ്ങള്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ 69 പേരും സ്ത്രീകളാണ്. 16 പേരാണ് പുരുഷന്മാരായിട്ടുള്ളത്. 10 പേര്‍ കുട്ടികളാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ ഉറക്കത്തിലായ കുട്ടി ഉണര്‍ന്നില്ല; ഒന്‍പതുവയസുകാരിയുടെ മരണത്തില്‍ ആലപ്പുഴ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം

'എഐഎഡിഎംകെയെ ബിജെപി പങ്കാളി ആക്കിയതില്‍ അത്ഭുതപ്പെടാനില്ല': പരിഹാസവുമായി വിജയ്

UPI Down: ഗൂഗിള്‍ പേ, ഫോണ്‍ പേ പണിമുടക്കി; രാജ്യത്തുടനീളം യുപിഐ സേവനങ്ങള്‍ നിശ്ചലം

സമരം ചെയ്യുന്നത് സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കുന്നില്ല; ആശമാരുടെ സമരത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സച്ചിദാനന്ദന്‍

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments