Webdunia - Bharat's app for daily news and videos

Install App

ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണം 24 ആയി, 16 പേരെ കാണാനില്ല

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 ജനുവരി 2025 (14:36 IST)
ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണം 24 ആയി. കൂടാതെ 16 പേരെ കാണാതായിട്ടുമുണ്ട്. ഇതിനോടകം 13000ത്തിലധികം കെട്ടിടങ്ങള്‍ കത്തി നശിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ കാറ്റാണ് കാട്ടുതീ വ്യാപനം രൂക്ഷമാക്കുന്നത്. ഇത് തീ കൂടുതല്‍ വ്യാപിക്കുന്നതിന് കാരണമായിട്ടുണ്ട്. മണിക്കൂറില്‍ 48 കിലോമീറ്റര്‍ മുതല്‍ 113 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും എന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. മേഖലയില്‍ ബുധനാഴ്ച വരെ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 
 
ഈ മാസം 7നാണ് ലോസ് ആഞ്ചലസില്‍ കാട്ടുതീ പടര്‍ന്നത്. ഇതുവരെയും തീ നിയന്ത്രണവിധേയമായിട്ടില്ല. 10,000 കണക്കിനാളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഹോളിവുഡ് താരങ്ങളുടെ വീടുകള്‍ അടക്കം നിരവധി കെട്ടിടങ്ങളാണ് കത്തി നശിച്ചത്. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ നാശനഷ്ടം ഉണ്ടാക്കിയ ദുരന്തമായി മാറിയിരിക്കുകയാണ് തീപിടുത്തം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments