Webdunia - Bharat's app for daily news and videos

Install App

ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണം 24 ആയി, 16 പേരെ കാണാനില്ല

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 ജനുവരി 2025 (14:36 IST)
ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണം 24 ആയി. കൂടാതെ 16 പേരെ കാണാതായിട്ടുമുണ്ട്. ഇതിനോടകം 13000ത്തിലധികം കെട്ടിടങ്ങള്‍ കത്തി നശിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ കാറ്റാണ് കാട്ടുതീ വ്യാപനം രൂക്ഷമാക്കുന്നത്. ഇത് തീ കൂടുതല്‍ വ്യാപിക്കുന്നതിന് കാരണമായിട്ടുണ്ട്. മണിക്കൂറില്‍ 48 കിലോമീറ്റര്‍ മുതല്‍ 113 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും എന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. മേഖലയില്‍ ബുധനാഴ്ച വരെ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 
 
ഈ മാസം 7നാണ് ലോസ് ആഞ്ചലസില്‍ കാട്ടുതീ പടര്‍ന്നത്. ഇതുവരെയും തീ നിയന്ത്രണവിധേയമായിട്ടില്ല. 10,000 കണക്കിനാളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഹോളിവുഡ് താരങ്ങളുടെ വീടുകള്‍ അടക്കം നിരവധി കെട്ടിടങ്ങളാണ് കത്തി നശിച്ചത്. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ നാശനഷ്ടം ഉണ്ടാക്കിയ ദുരന്തമായി മാറിയിരിക്കുകയാണ് തീപിടുത്തം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്

മ്യാന്‍മറിലെ ഭൂചലനം: മരണ സംഖ്യ 2056 ആയി, രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തില്‍

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

അടുത്ത ലേഖനം
Show comments