കുടിയേറ്റക്കാർ രാജ്യം വിടണം, ബ്രിട്ടനെ പിടിച്ചുലച്ച് വമ്പൻ റാലി, പിന്തുണയുമായി ഇലോൺ മസ്കും

അഭിറാം മനോഹർ
തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2025 (15:42 IST)
കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. അയര്‍ലന്‍ഡ്,ജര്‍മനി, യുകെ തുടങ്ങി പല രാജ്യങ്ങളിലും ശക്തമായ കുടിയേറ്റ വിരുദ്ധ തരംഗമാണ് അടിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം യുകെയില്‍ നടന്ന വമ്പന്‍ കുടിയേറ്റ പ്രതിഷേധ റാലിയില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. ബ്രിട്ടനിലെ തീവ്ര വലത് പക്ഷ നേതാവ് ടോമി റോബിന്‍സണിന്റെ നേതൃത്വത്തിലാണ് ലണ്ടനില്‍ കൂറ്റന്‍ കുടിയേറ്റ വിരുദ്ധ റാലി സംഘടിപ്പിച്ചത്.
 
ബ്രിട്ടന്‍ പതാകയ്‌ക്കൊപ്പം ഇസ്രായേല്‍, യു എസ് പതാകകളും പിടിച്ച പ്രതിഷേധക്കാര്‍ ട്രംപിന്റെ മാഗാ തൊപ്പികളും ധരിച്ചിരുന്നു. പലയിടത്തും റാലി സംഘര്‍ഷത്തില്‍ കലാശിച്ചതോടെ 26 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പ്രശസ്തമായ ഡൗണിങ് സ്ട്രീറ്റിന് സമീപം വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിന് സമീപ്ത്ത് നിന്നായിരുന്നു റാലി. ഞങ്ങളുടെ രാജ്യത്തെ തിരിച്ചു തരു. എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു റാലി. പ്രതിഷേധ പ്രകടനത്തെ ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ഉള്‍പ്പടെയുള്ളവര്‍ അഭിസംബോധന ചെയ്തു. ഓണ്‍ലൈന്‍ വഴിയാണ് മസ്‌ക് പിന്തുണ അറിയിച്ചത്.
 
സാമ്പത്തിമായും സാംസ്‌കാരികമായും സാമൂഹികമായും വ്രിട്ടനെ തിരിച്ചുപിടിക്കണം. അനധികൃത കുടിയേറ്റം തടയണം എന്നീ കാര്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചത്. അതേസമയം നടന്നത് തീവ്ര വലതുപക്ഷ സമ്മേളനമല്ലെന്നും ടോണി റോബിന്‍സന്റെ അനുയായികളുടെ ദേശസ്‌നേഹപരമായ ഒത്തുചേരലാണെന്നും റാലിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. കഴിഞ്ഞ ദിവസം യുഎസില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിനാണ് റോബിന്‍സണ്‍ റാലി സമര്‍പ്പിച്ചത്. ദേശീയസത്വത്തെ പ്രതിരോധിക്കാനാണ് പ്രതിഷേധമെന്ന് പറയുമ്പോഴും പല പ്രകടനങ്ങളിലും മുസ്ലീം വിദ്വേഷം പ്രകടമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments