ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനു വേണ്ടി ഇന്ത്യ യാചിച്ചു: പാക് സൈനിക മേധാവി അസിം മുനീര്‍

ഇന്ത്യ നിര്‍ബന്ധം പിടിച്ച് പ്രശ്‌നത്തിലേക്ക് ട്രംപിനെ കൊണ്ടുവരുകയായിരുന്നു.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 19 ഓഗസ്റ്റ് 2025 (14:45 IST)
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനു വേണ്ടി ഇന്ത്യ യാചിച്ചെന്ന് പാക് സൈനിക മേധാവി അസിം മുനീര്‍. ബെല്‍ജിയത്തില്‍ നടന്ന ഒരു പരിപാടിയിലാണ് അസിം മുനീര്‍ അവകാശവാദം ഉന്നയിച്ചത്. ഇന്ത്യ നിര്‍ബന്ധം പിടിച്ച് പ്രശ്‌നത്തിലേക്ക് ട്രംപിനെ കൊണ്ടുവരുകയായിരുന്നു. ഇന്ത്യയുടെ നിര്‍ബന്ധം കാരണമാണ് പ്രശ്‌നത്തില്‍ ട്രംപ് ഇടപെട്ടതെന്നും അസി മുനീര്‍ പറഞ്ഞു. 
 
പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നല്‍കിയെന്നും ഇന്ത്യന്‍ നൂതന വിമാനങ്ങളെ തങ്ങള്‍ വെടിവെച്ച് വീഴ്ത്തി എന്നും ആഗോളതലത്തില്‍ പാകിസ്ഥാന് കൂടുതല്‍ ബഹുമാനം ലഭിച്ചുവെന്നും മുനീര്‍ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യ വളരെ കാലമായി ഭീകരവാദത്തിന്റെ പേരില്‍ തെറ്റായ ഇരവാദം നടത്തുന്നു. ഇന്ത്യയ്ക്ക് വെടിനിര്‍ത്തല്‍ അല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നുവെന്നും മുനീര്‍ അവകാശപ്പെട്ടു.
 
അതേസമയം ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷത്തെ സംബന്ധിച്ച് മുനീര്‍ കള്ളം പറയുന്നത് ഇതാദ്യമല്ല. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മുനീര്‍ ഇന്ത്യയ്‌ക്കെതിരെ ആണവ ഭീഷണി ഉയര്‍ത്തിയിരുന്നു. അമേരിക്കയുമായി പുതിയ ബന്ധം സ്ഥാപിച്ചതിനുശേഷമാണ് ഇന്ത്യയ്ക്ക് എതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ മുനീര്‍ പുറത്തിറക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments