"സുന്ദരികള്‍ ഉള്ളിടത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും" - പുതിയ വിവാദത്തിന് തിരികൊളുത്തി ഫിലിപ്പിൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്

Webdunia
ശനി, 1 സെപ്‌റ്റംബര്‍ 2018 (19:42 IST)
മനില: സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി കുപ്രസിദ്ധി വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഫിലിപ്പിൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്. സുന്ദരികള്‍ ഉള്ളിടത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും എന്നാണ് ഫിലിപ്പിൻസ് പ്രസിഡന്റിന്റെ  പുതിയ പ്രസ്ഥാവന. അന്തർദേശീയ തലത്തിൽ ഇത് വലിയ വിവാദമായി കഴിഞ്ഞു.
 
തന്റെ ജൻ‌മ നാടായ ഡവോയിൽ പീഡനങ്ങൾ ഏറി വരുന്നതായി ചൂണ്ടിക്കാട്ടിയപ്പോഴാണ് രോഡ്രിഗോയുടെ വിവാദ പരാമർശം. ആദ്യ ശ്രമത്തിൽ തന്നെ സ്ത്രീകൾ വഴങ്ങിക്കൊടുക്കാത്തതിനാലാണ് ബലാത്സംഗങ്ങൾ ഉണ്ടാകുന്നത് എന്നും റോഡ്രിദോ പറഞ്ഞു.
 
ഇതിനെതിരെ രാജ്യത്തിനകത്തു നിന്നും തന്നെ വലിയ വിമർശനങ്ങൾ ഉയർന്നതോടെ താൻ പറഞ്ഞതിനെ ഒരു തമാശയായി മാത്രം കണക്കാക്കിയാൽ മതി എന്ന പ്രതികരണവുമായി പ്രസിഡന്റ് രംഗത്ത് വരികയായിരുന്നു. 
 
നേരത്തെ ഓസ്ട്രേലിയൻ മിഷണറി പ്രവർത്തക ഫിലിപ്പീൻസിൽ പീഡനത്തിനിരയായപ്പോൾ ‘അവർ ബലാത്സംഗത്തിന് ഇരയായതിൽ എനിക്ക് അമർഷമുണ്ട്. പക്ഷേ അവർ അത്രക്ക് സുന്ദരിയാണ് അവരെ ആദ്യം കാണേണ്ടിയിരുന്നത് ഞാനായിരുന്നു‘ എന്ന ഡ്യൂട്ടേര്‍ടിനെ പ്രസ്ഥാവന വലിയ വിവാദമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

അടുത്ത ലേഖനം
Show comments