Webdunia - Bharat's app for daily news and videos

Install App

ഓപ്പണ്‍ എഐയെ വിമര്‍ശിച്ച ഇന്ത്യന്‍ വംശജനായ മുന്‍ജീവനക്കാരന്‍ മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 14 ഡിസം‌ബര്‍ 2024 (13:07 IST)
suchir
ഓപ്പണ്‍ എഐയെ വിമര്‍ശിച്ച ഇന്ത്യന്‍ വംശജനായ മുന്‍ജീവനക്കാരന്‍ മരിച്ച നിലയില്‍. ഓപ്പണ്‍ എഐയിലെ മുന്‍ ഗവേഷകനായ സുചിര്‍ ബാലാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 26 വയസായിരുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുചിര്‍ ബാലാജി മരണപ്പെട്ടത് നവംബര്‍ 26നായിരുന്നു. എന്നാല്‍ മരണ വിവരം ഇപ്പോഴാണ് പുറത്തറിയുന്നത്. ആത്മഹത്യ എന്നാണ് സംഭവത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോ പോലീസ് പറയുന്നത്.
 
യുവാവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തവരും അറിയിച്ചതിനു പിന്നാലെയാണ് പോലീസ് അന്വേഷണം നടത്തിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഓപ്പണ്‍ എ ഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുചിര്‍ ബാലാജി രംഗത്ത് എത്തിയത്. എഐ മോഡലുകള്‍ ഗുരുതരമായ പകര്‍പ്പവകാശ ലംഘനങ്ങള്‍ നടത്തുന്നു എന്നാണ് സുജീര്‍ പറഞ്ഞത്.
 
ഓപ്പണ്‍ എഐയിലെ ജോലി രാജിവച്ച ശേഷമായിരുന്നു സുചിര്‍ വിമര്‍ശനങ്ങള്‍ നടത്തിയത്. ചാറ്റ് ജിപിടിയെ പരിശീലിപ്പിക്കുന്നതിന് കമ്പനി മതിയായ അനുമതി നേടിയിട്ടില്ലെന്നും സുജിത് ആരോപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിധവകളുടെ നഗരം: ഈ ഇന്ത്യന്‍ നഗരം 'വിധവകളുടെ വീട്' എന്നറിയപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?

ഓണക്കിറ്റ് ഇത്തവണ 6 ലക്ഷം കുടുംബങ്ങൾക്ക്, തുണിസഞ്ചി ഉൾപ്പടെ 15 ഇനം സാധനങ്ങൾ

കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

കന്യാസ്ത്രീകളുടെ ജാമ്യത്തിനുള്ള നടപടി സ്വീകരിക്കാമെന്ന് അമിത് ഷാ; കോടതിയില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്ന് ഉറപ്പുനല്‍കി

അടുത്ത ലേഖനം
Show comments