Webdunia - Bharat's app for daily news and videos

Install App

ഓപ്പണ്‍ എഐയെ വിമര്‍ശിച്ച ഇന്ത്യന്‍ വംശജനായ മുന്‍ജീവനക്കാരന്‍ മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 14 ഡിസം‌ബര്‍ 2024 (13:07 IST)
suchir
ഓപ്പണ്‍ എഐയെ വിമര്‍ശിച്ച ഇന്ത്യന്‍ വംശജനായ മുന്‍ജീവനക്കാരന്‍ മരിച്ച നിലയില്‍. ഓപ്പണ്‍ എഐയിലെ മുന്‍ ഗവേഷകനായ സുചിര്‍ ബാലാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 26 വയസായിരുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുചിര്‍ ബാലാജി മരണപ്പെട്ടത് നവംബര്‍ 26നായിരുന്നു. എന്നാല്‍ മരണ വിവരം ഇപ്പോഴാണ് പുറത്തറിയുന്നത്. ആത്മഹത്യ എന്നാണ് സംഭവത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോ പോലീസ് പറയുന്നത്.
 
യുവാവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തവരും അറിയിച്ചതിനു പിന്നാലെയാണ് പോലീസ് അന്വേഷണം നടത്തിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഓപ്പണ്‍ എ ഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുചിര്‍ ബാലാജി രംഗത്ത് എത്തിയത്. എഐ മോഡലുകള്‍ ഗുരുതരമായ പകര്‍പ്പവകാശ ലംഘനങ്ങള്‍ നടത്തുന്നു എന്നാണ് സുജീര്‍ പറഞ്ഞത്.
 
ഓപ്പണ്‍ എഐയിലെ ജോലി രാജിവച്ച ശേഷമായിരുന്നു സുചിര്‍ വിമര്‍ശനങ്ങള്‍ നടത്തിയത്. ചാറ്റ് ജിപിടിയെ പരിശീലിപ്പിക്കുന്നതിന് കമ്പനി മതിയായ അനുമതി നേടിയിട്ടില്ലെന്നും സുജിത് ആരോപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments