പാകിസ്ഥാൻ സെമി കളിക്കേണ്ട ടീമായിരുന്നു; ഐസിസിക്കെതിരെ പൊട്ടിത്തെറിച്ച് പാക് കോച്ച്

Webdunia
ഞായര്‍, 7 ജൂലൈ 2019 (13:57 IST)
ഐ സി സിയുടെ നിയമത്തിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ മിക്കി ആർതർ. ലോകകപ്പിന്റെ സെമിയില്‍ കടക്കാന്‍ സര്‍ഫറാസിനും കൂട്ടർക്കും കഴിഞ്ഞിരുന്നില്ല. ഐ സി സി യുടെ ആ നിയമമാണ് പാകിസ്ഥാന്റെ മോഹങ്ങൾക്ക് ഫുൾസ്റ്റോപ് ഇട്ടതെന്നാണ് ആർതർ പറയുന്നത്.
 
ടീമിനെ പുറത്താക്കിയത് ഐസിസിടെ നെറ്റ് റണ്‍റേറ്റ് നിയമമാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. 9 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റാണ് അവര്‍ക്കുള്ളത്. സെമിയില്‍ കടന്ന ന്യൂസിലന്‍ഡിനും 11 പോയിന്റുണ്ട്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ പുറത്തായി. ഐസിസിയുടെ നെറ്റ് റണ്‍റേറ്റ് സിസ്റ്റമാണ് ആര്‍തറെ ചൊടിപ്പിച്ചത്.
 
''പാക്കിസ്ഥാന്‍ സെമി ഫൈനല്‍ കളിക്കേണ്ട ടീമായിരുന്നു. എന്നാല്‍ നെറ്റ് റണ്‍റേറ്റ് നിയമം ടീമിനെ ചതിച്ചു. ഇത്തരം വലിയ ടൂര്‍ണമെന്റുകില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങളുടെ ഫലമാണ് പരിഗണിക്കേണ്ടത്. ഈ കണക്കാണ് പരിഗണിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ സെമി കളിക്കുമായിരുന്നു. '' ആര്‍തര്‍ പറഞ്ഞു നിര്‍ത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

അടുത്ത ലേഖനം
Show comments