Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ അവസാന പന്ത്, അത് രോഹിത് ശര്‍മയുടെ തീരുമാനമായിരുന്നു!

ആ അവസാന പന്ത്, അത് രോഹിത് ശര്‍മയുടെ തീരുമാനമായിരുന്നു!
ഹൈദരാബാദ് , തിങ്കള്‍, 13 മെയ് 2019 (16:28 IST)
ഇന്നിംഗ്സിലെ അവസാനത്തെ പന്ത്. ചെന്നൈക്ക് ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍സ്. ഒരു റണ്‍സെടുത്താല്‍ സമനില. അപ്പോള്‍ പിന്നെ കാര്യങ്ങള്‍ സൂപ്പര്‍ ഓവര്‍ തീരുമാനിക്കും. ഇങ്ങനെ വല്ലാതെ കോംപ്ലിക്കേറ്റഡായ ഒരു മുഹൂര്‍ത്തത്തിലേക്കാണ് ഐ പി എല്‍ ഫൈനല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്ടന്‍ രോഹിത് ശര്‍മയെ കൊണ്ടെത്തിച്ചത്.
 
തീരുമാനമെടുക്കാന്‍ നിമിഷങ്ങള്‍ മാത്രമേയുള്ളൂ. ബാറ്റ് ചെയ്യുന്നത് ശാര്‍ദ്ദുല്‍ താക്കൂര്‍ ആണ്. ബൌളര്‍ മുംബൈയുടെ കുന്തമുനയായ ലസിത് മലിംഗയും. ഏത് രീതിയിലുള്ള പന്തെറിയണം എന്ന് ആരും കണ്‍ഫ്യൂഷനടിച്ച് വട്ടാകുന്ന നിമിഷം. എല്ലാ കണ്ണുകളും രോഹിത് ശര്‍മയിലേക്കാണ്. മലിംഗ പോലും രോഹിത്തിന്‍റെ അഭിപ്രായമെന്ത് എന്നറിയാന്‍ കാതോര്‍ത്തുനില്‍ക്കുന്നു.
 
ഇങ്ങനെയുള്ള നിമിഷങ്ങളെ നേരിടുമ്പോള്‍ എടുത്തുചാട്ടം വലിയ റിസ്കാണ്. സ്ട്രൈക്ക് ചെയ്യാന്‍ കാത്തുനില്‍ക്കുന്ന ബാറ്റ്‌സ്മാനെക്കുറിച്ചുള്ള അറിവാണ് അവിടെ ഏറ്റവും ഗുണം ചെയ്യുക. ഇവിടെ രോഹിത്തിനെ തുണച്ചതും ശാര്‍ദ്ദുല്‍ താക്കൂറിനെക്കുറിച്ചുള്ള ആ അറിവ് തന്നെ. ശാര്‍ദ്ദുലിന്‍റെ ആദ്യ ക്യാപ്ടന്‍ രോഹിത് ശര്‍മയായിരുന്നു എന്ന് എത്രപേര്‍ക്കറിയാം!
 
ഒരിക്കലും ഒരു സൂപ്പര്‍ ഓവറിലേക്ക് കാര്യങ്ങള്‍ എത്താന്‍ ഇടയാക്കരുത് എന്നാണ് രോഹിത് മലിംഗയ്ക്ക് നല്‍കിയ ഉപദേശം. ശാര്‍ദ്ദുലിന്‍റെ വിക്കറ്റ് എടുക്കുക എന്നതില്‍ ഫോക്കസ് ചെയ്യണമെന്നും രോഹിത് പറഞ്ഞു. അതിന് കൃത്യമായ ഒരു പ്ലാന്‍ ഉണ്ടാക്കാന്‍ നിമിഷങ്ങളുടെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ.
 
ശാര്‍ദ്ദൂല്‍ എന്തായാലും ഒരു വലിയ ഷോട്ട് കളിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ്. അതുകൊണ്ട് എറിയുന്നത് ഒരു സ്ലോ ബോള്‍ ആയിരിക്കണമെന്നതായിരുന്നു രോഹിത് ശര്‍മ പ്രധാനമായി മലിംഗയ്ക്ക് നല്‍കിയ നിര്‍ദ്ദേശം. ഒരു വലിയ ഷോട്ടിന് ശ്രമിക്കുമ്പോള്‍ അത് മിസാകാന്‍ സാധ്യതയുണ്ട്. അഥവാ അത് ബാറ്റില്‍ ലഭിച്ചാല്‍ ഗ്രൌണ്ടില്‍ തന്നെ ലാന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്. 
 
ഒടുവില്‍ ആ നിമിഷമെത്തി. എറൌണ്ട് ദി വിക്കറ്റില്‍ മലിംഗ തന്‍റെ അവസാന ബ്രഹ്‌മാസ്ത്രം തൊടുത്തു. അത് 112.3 കെ പി എച്ചിലുള്ള ഒരു സ്ലോ ബോള്‍ ആയിരുന്നു. ഒരു യോര്‍ക്കറിന്‍റെ ടോര്‍പിഡോ എഫക്ടുള്ള പന്ത്. താക്കൂറിന്‍റെ കാലില്‍ അതിന്‍റെ മാന്ത്രികസ്പര്‍ശമേറ്റപ്പോള്‍ അമ്പയര്‍ ഒറ്റവിരല്‍ ആകാശത്തേക്കുയര്‍ത്തി. ശാര്‍ദ്ദൂല്‍ താക്കൂര്‍ ഔട്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ കഥ അവിടെ അവസാനിച്ചു. നാലാം തവണയും മുംബൈ ഐ പി എല്‍ കിരീടമുയര്‍ത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത സീസണില്‍ കളിക്കുമോ ?; ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ചോദ്യത്തിന് മറുപടിയുമായി ധോണി