Webdunia - Bharat's app for daily news and videos

Install App

'ഇതൊക്കെ എന്ത് തന്ത്രമാണ്'; രാജസ്ഥാന്‍ റോയല്‍സ് നായകനെതിരെ രൂക്ഷ വിമര്‍ശനം, ചെയ്തതെല്ലാം മണ്ടത്തരങ്ങളെന്ന് പ്രമുഖര്‍

Webdunia
ബുധന്‍, 6 ഏപ്രില്‍ 2022 (12:45 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്ത് ആരാധകരും പ്രമുഖ താരങ്ങളും. ദിനേശ് കാര്‍ത്തിക്ക് ബാറ്റ് ചെയ്യുന്ന സമയത്ത് സഞ്ജു നടത്തിയ ഫീല്‍ഡ് പ്ലേസ്‌മെന്റ് എല്ലാ അര്‍ത്ഥത്തിലും പരാജയമായിരുന്നെന്ന് സുനില്‍ ഗവാസ്‌കറും രവി ശാസ്ത്രിയും കുറ്റപ്പെടുത്തി. 
 
14-ാം ഓവറില്‍ അശ്വിനാണ് കാര്യങ്ങള്‍ തകിടംമറിച്ചത്. ആ സമയത്ത് ദിനേശ് കാര്‍ത്തിക്ക് ക്രീസില്‍ എത്തിയിട്ടേയുള്ളൂ. ആ ഓവറിലെ നോ ബോള്‍ കാര്‍ത്തിക്കിന് മൊമന്റം നല്‍കി. കാര്‍ത്തിക്ക് ട്രാക്കിലേക്ക് എത്തി. അശ്വിന്റെ ഓവറിന് ശേഷം യുസ്വേന്ദ്ര ചഹലിനായിരുന്നു പന്ത് നല്‍കേണ്ടിയിരുന്നത്. പക്ഷേ, അനുഭവസമ്പത്ത് ഏറെ കുറവുള്ള നവ്ദീപ് സൈനിക്ക് സഞ്ജു ബോള്‍ നല്‍കി. 15-ാം ഓവറില്‍ 17 റണ്‍സ് അടിച്ചെടുത്തു. അതോടെ കളിയുടെ ഗതി പൂര്‍ണമായും മാറി. ഫീല്‍ഡിന് അനുസരിച്ചല്ല രാജസ്ഥാന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ഫൈന്‍-ലെഗില്‍ അടിച്ചുകളിക്കുമ്പോള്‍ ഫീല്‍ഡിങ്ങില്‍ തേര്‍ഡ് മാന്‍ ഉണ്ടായിരുന്നില്ലെന്നും ശാസ്ത്രി പറഞ്ഞു. 
 
കമന്ററി ബോക്‌സില്‍ ഇരുന്നാണ് ഗവാസ്‌കര്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്തത്. പ്രസിത് കൃഷ്ണ 19-ാം ഓവര്‍ എറിയാന്‍ വന്നപ്പോള്‍ യാതൊരു മുന്‍കരുതലും എടുത്തില്ല. ഡീപ്പ് സ്‌ക്വയര്‍ ലെഗിലും ഡീപ്പ് മിഡ് വിക്കറ്റ് ഏരിയയിലും വളരെ നന്നായി കളിക്കുന്ന താരമാണ് ദിനേശ് കാര്‍ത്തിക്ക്. അങ്ങനെയൊരാള്‍ ബാറ്റ് ചെയ്യുമ്പോള്‍ യാതൊരു മുന്‍കരുതലും ഫീല്‍ഡില്‍ ഒരുക്കാതെയാണ് പ്രസിത് കൃഷ്ണയ്ക്ക് പന്ത് കൊടുത്തത്. ഇതിന് സഞ്ജു മറുപടി പറഞ്ഞേ തീരൂ. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടണം. ദിനേശ് കാര്‍ത്തിക്കിനെ പോലൊരാള്‍ക്ക് ഏറ്റവും ഈസിയായി സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്ന സ്ഥലങ്ങളില്‍ ഒരു ഫീല്‍ഡര്‍ പോലും ഇല്ലായിരുന്നെന്നും ഗവാസ്‌കര്‍ കുറ്റപ്പെടുത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karun Nair: ഇത് ഇന്ത്യക്കായുള്ള അവസാന ഇന്നിങ്‌സ് ആകുമോ? കരുണ്‍ നായരുടെ ഭാവി നിര്‍ണയിക്കുന്ന ഇംഗ്ലണ്ട് പര്യടനം

India vs England, 5th Test: ഇംഗ്ലീഷ് 'ക്ഷമ' നശിപ്പിച്ച് ആകാശ് ദീപ്; ഇത് താന്‍ടാ 'നൈറ്റ് വാച്ച്മാന്‍'

Oval Test: വേണമെങ്കില്‍ സ്പിന്‍ എറിയാമെന്ന് അംപയര്‍മാര്‍; കളി നിര്‍ത്തിയേക്കെന്ന് ഇംഗ്ലണ്ട് നായകന്‍ (വീഡിയോ)

എന്നെയാണ് ഇങ്ങനെ യാത്രയാക്കിയതെങ്കില്‍ അവന്റെ ഷെയ്പ്പ് മാറ്റിയേനെ, തുറന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്

ബൗളര്‍മാര്‍ വിക്കറ്റെടുത്താല്‍ തലത്താഴ്ത്തി പോകണം, ഇത്ര ആഘോഷിക്കേണ്ട കാര്യമില്ല, ബെന്‍ ഡെക്കറ്റിന്റെ പുറത്താകലില്‍ ആകാശ് ദീപിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് കോച്ച്

അടുത്ത ലേഖനം
Show comments