Webdunia - Bharat's app for daily news and videos

Install App

Muztafizur Rahman:മുസ്തഫിസൂറിനെ വാങ്ങി പുലിവാല് പിടിച്ച് ഡല്‍ഹി, ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ബംഗ്ലാദേശ്, മുസ്തഫിസുര്‍ വന്നാല്‍ ഡല്‍ഹിയെ ബോയ്‌ക്കോട്ട് ചെയ്യണമെന്ന് ആരാധകര്‍

അഭിറാം മനോഹർ
വ്യാഴം, 15 മെയ് 2025 (19:23 IST)
Musztafisur Delhi Capitals
ഐപിഎല്ലിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിന്നും ഓസീസ് താരം ജേക് ഫ്രേസര്‍ മഗ്രുക് പിന്മാറിയതോടെ പകരക്കാരനെ പ്രഖ്യാപിച്ച് പുലിവാല് പിടിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. മഗ്രുക് കളിക്കില്ലെന്ന നിലപാടെടുത്തതോടെ പകരക്കാരനായി ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഡല്‍ഹി ടീമിലെടുത്തത്. മുസ്തഫിസുര്‍ ഐപിഎല്ലില്‍ കളിക്കുമെന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിക്കുകയും ചെയ്തു. എന്നാല്‍ മുസ്തഫിസുറിനെ ഐപിഎല്‍ കളിപ്പിക്കുന്ന കാര്യത്തില്‍ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്.
 
ഈ മാസം അവസാനം ബംഗ്ലാദേശിന് യുഎഇക്കെതിരെ 2 ടി20 മത്സരങ്ങളുണ്ട്. ഇതിനാല്‍ മുസ്തഫിസുര്‍ യുഎഇയിലേക്ക് പോകുമെന്നും ഐപിഎല്ലിന്റെ കാര്യം മുസ്തഫിസുര്‍ അറിയിച്ചിട്ടില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. അതേസമയം മുസ്തഫിസുറിനെ ടീമിലുള്‍പ്പെടുത്തിയെന്ന ഡല്‍ഹിയുടെ പോസ്റ്റ് വന്നതോടെ വലിയ പ്രതിഷേധമാണ് ഒരു വിഭാഗം ആരാധകര്‍ ഉയര്‍ത്തുന്നത്. ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ അനുകൂല നിലപാടാണ് ബംഗ്ലാദേശ് എടുത്തത്. ഇത് കൂടാതെ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും മോചിപ്പിക്കണം എന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
 
ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസികളും ബംഗ്ലാദേശ് താരങ്ങളെ കളിപ്പിക്കുന്നില്ല. ഡല്‍ഹി മാത്രം അതില്‍ മാറ്റം വരുത്തുകയാണെങ്കില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മത്സരങ്ങള്‍ ആരാധകര്‍ ബോയ്‌ക്കോട്ട് ചെയ്യണമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. 2022,2023 സീസണുകളില്‍ ഡല്‍ഹിയുടെ ഭാഗമായിരുന്നു മുസ്തഫിസുര്‍. ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടിയും താരം മുന്‍പ് കളിച്ചിട്ടുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയം കൊണ്ട് പന്തെറിയുന്നവനാണവൻ, അർഹിക്കുന്ന അംഗീകാരം പലപ്പോഴും ലഭിക്കാറില്ല, സിറാജിനെ പുകഴ്ത്തി മോർക്കൽ

ബെർമിങ്ഹാം ടെസ്റ്റ് വിരസമായ സമനിലയിലേക്കെങ്കിൽ കുറ്റവാളികൾ ഗില്ലും ഗംഭീറും, ഡിക്ലയർ തീരുമാനം വൈകിയെന്ന് വിമർശനം

ജർമനിക്കും ബയേണിനും കനത്ത നഷ്ടം, ക്ലബ് ലോകകപ്പിനിടെ ജമാൽ മുസിയാലയ്ക്ക് ഗുരുതരമായ പരിക്ക്, മാസങ്ങളോളം പുറത്തിരിക്കേണ്ടിവരും

India vs England: ജയിക്കാൻ വേണ്ടി മാത്രം കളിക്കാൻ ഞങ്ങൾ മണ്ടന്മാരല്ലല്ലോ, പ്ലാൻ വ്യക്തമാക്കി ഇംഗ്ലണ്ട് അസിസ്റ്റൻ്റ് കോച്ച്

India vs England 2nd Test: 'ഒടുവില്‍ ഡിക്ലയര്‍'; എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ 608 റണ്‍സ്

അടുത്ത ലേഖനം
Show comments