Webdunia - Bharat's app for daily news and videos

Install App

M S Dhoni: ചെന്നൈയുടെ എബ്രഹാം ഖുറേഷി!, സ്റ്റമ്പിങ്ങിൽ മാസ് , ബാറ്റിംഗിന് ഗ്രൗണ്ടിലെത്താൻ ക്ലൈമാക്സ് ആകണം

അഭിറാം മനോഹർ
ശനി, 29 മാര്‍ച്ച് 2025 (10:41 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരായ മത്സരത്തില്‍ നമ്പര്‍ 9ല്‍ ബാറ്റിംഗിനിറങ്ങിയ മഹേന്ദ്ര സിംഗ് ധോനിക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍. മത്സരത്തില്‍ 16 പന്തില്‍ 30 റണ്‍സുമായി തിളങ്ങാനായെങ്കിലും ടീമിന്റെ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെടുമ്പോഴൊന്നും സ്‌പെഷ്യലിസ്റ്റ് ബാറ്ററായ ധോനി ക്രീസിലെത്തിയിരുന്നില്ല. അവസാന നിമിഷത്ത് ഗ്രൗണ്ടിലിറങ്ങി ഒരു സിക്‌സും ഫോറും നേടി ഫാന്‍സിന്റെ കയ്യടി നേടി മടങ്ങുക മാത്രമാണ് ധോനി ചെയ്യുന്നതെന്ന വിമര്‍ശനമാണ് ഇതോടെ ശക്തമായത്.
 
മത്സരത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 197 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈയുടെ 6 വിക്കറ്റുകള്‍ വെറും 80 റണ്‍സിലെത്തി നില്‍ക്കെ തന്നെ നഷ്ടമായിരുന്നു. മത്സരത്തിന്റെ പതിമൂന്നാം ഓവറില്‍ 6 വിക്കറ്റുകള്‍ നഷ്ടമായിട്ടും ധോനി ക്രീസിലെത്തിയില്ല. പകരം അശ്വിന് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു. 13മത് ഓവറില്‍ ക്രീസിലെത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ ടീമിനെ മെച്ചപ്പെട്ട അവസ്ഥയിലെത്തിക്കാന്‍ ധോനിക്കാവുമായിരുന്നു.
 
 എന്നാല്‍ അശ്വിന്റെ വിക്കറ്റ് കൂടി പതിനാറാം ഓവറില്‍ നഷ്ടമായതോടെയാണ് ധോനി ക്രീസിലെത്തിയത്. 16 പന്തില്‍ 3 ബൗണ്ടറിയും 2 സിക്‌സുമായി 30 റണ്‍സ് നേടിയെങ്കിലും എന്തിനാണ് ധോനി ബാറ്റിംഗ് ഓര്‍ഡറില്‍ ഇങ്ങനെ താഴേക്കിറങ്ങുന്നതെന്ന വിമര്‍ശനമാണ് ഇതോടെ ശക്തമായത്. അവസാന 6 പന്തുകള്‍ കളിച്ച് കൈയടി വാങ്ങി പോവുക മാത്രമാണ് ധോനി ചെയ്യുന്നതെന്നും അതുകൊണ്ട് ടീമിന് ഗുണം കിട്ടുന്നില്ലെന്നും ചെന്നൈ ആരാധകര്‍ തന്നെ പറയുന്നു. അതേസമയം മത്സരത്തിനിടെ ആര്‍സിബി താരം ഫില്‍ സാള്‍ട്ടിനെ പുറത്താക്കിയുള്ള ധോനിയുടെ സ്റ്റമ്പിങ്ങിന് ഏറെ പ്രശംസയാണ് ലഭിക്കുന്നത്. 43 വയസിലും ധോനിയുടെ റിഫ്‌ലെക്‌സ് അതിശയകരമാണെന്നാണ് ആരാധകരും പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Gambhir vs Stokes: പരിക്കേറ്റാൻ പകരക്കാരനെ ഇറക്കാൻ അനുവദിക്കണമെന്ന് ഗംഭീർ, അസംബന്ധമെന്ന് ബെൻ സ്റ്റോക്സ്

Koneru Humpy vs Divya Deshmukh: വനിതാ ലോകകപ്പ് ചെസ് ചാമ്പ്യൻ ആരെന്ന് ഇന്നറിയാം, കൊനേരു ഹംപി- ദിവ്യ ദേശ്മുഖ് ട്രൈബ്രേയ്ക്കർ പോരാട്ടം വൈകീട്ട്

ഇംഗ്ലണ്ട് താരങ്ങളായിരുന്നു അവിടെയെങ്കിൽ അവർ കളം വിടുമായിരുന്നോ?, ഇവിടെ ആരുടെയും ഇഷ്ടം നേടാൻ വന്നവരല്ല: ഗംഭീർ

Rishabh Pant and Jasprit Bumrah: അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ കളിക്കേണ്ടത് പന്തും ബുംറയും ഇല്ലാതെ; പകരം ആരൊക്കെ?

Ben Stokes Sledging Ravindra Jadeja: 'ബ്രൂക്കിനെയും ഡക്കറ്റിനെയും കളിച്ച് നിനക്ക് സെഞ്ചുറി വേണോ'; പരിഹസിച്ച് സ്റ്റോക്‌സ്, മത്സരശേഷം കൈ കൊടുത്തില്ല (വീഡിയോ)

അടുത്ത ലേഖനം
Show comments