Webdunia - Bharat's app for daily news and videos

Install App

ഒരൊറ്റ ദുഖം മാത്രം, കൊൽക്കത്തയിൽ നായകനായിട്ടും അവനെ വേണ്ട വിധത്തിൽ ഉപയോഗിക്കാനായില്ല: ഗംഭീർ

അഭിറാം മനോഹർ
ചൊവ്വ, 14 മെയ് 2024 (20:39 IST)
Sky KKR
ഗൗതം ഗംഭീര്‍ ടീം മെന്ററായി എത്തിയതോടെ ഐപിഎല്ലില്‍ അത്ഭുതങ്ങളാണ് ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെയ്യുന്നത്. 12 മത്സരങ്ങളില്‍ നിന്നും 18 പോയന്റുകള്‍ സ്വന്തമാക്കി പ്ലേ ഓഫില്‍ ആദ്യമായി സ്ഥാനമുറപ്പിക്കാന്‍ കൊല്‍ക്കത്തയ്ക്ക് ഇത്തവണ സാധിച്ചിരുന്നു. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ട്,സുനില്‍ നരെയ്ന്‍ എന്നിവരുടെ പ്രകടനങ്ങളാണ് കൊല്‍ക്കത്തയുടെ കുതിപ്പിന് കാരണമായതെങ്കിലും ഇതിനെല്ലാം പിന്നിലെ ബുദ്ധികേന്ദ്രം നരെയ്‌നെ വീണ്ടും ഓപ്പണിംഗില്‍ കൊണ്ടുവന്ന ഗൗതം ഗംഭീറായിരുന്നു.
 
 നായകനെന്ന നിലയില്‍ കൊല്‍ക്കത്തയെ 2 തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചത് ഗൗതം ഗംഭീറായിരുന്നു. നായകനെന്ന നിലയില്‍ ഒരു ഇതിഹാസ പരിവേഷമാണ് അതിനാല്‍ ഗംഭീറിനുള്ളത്. ഈ കാലയളവിലായിരുന്നു ഒരു ഓപ്പണിംഗ് താരമെന്ന രീതിയില്‍ സുനില്‍ നരെയ്ന്‍ വളരുന്നതും. ഇത്തവണ കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നതിന് പിന്നിലെ ഒരു കാരണവും ഗംഭീറാണ്. കൊല്‍ക്കത്തയ്ക്കായി ഇത്രയേറെ നേടിയെങ്കിലും ഇപ്പോഴും ഒരു കാര്യത്തില്‍ തനിക്ക് ദുഖമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗംഭീര്‍. സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീറിന്റെ തുറന്ന് പറച്ചില്‍. നായകനെന്ന നിലയില്‍ സഹതാരങ്ങളുടെ കഴിവുകള്‍ തിരിച്ചറിയുകയും അവരെ മാച്ച് വിന്നര്‍മാരായി വളര്‍ത്തിയെടുക്കുകയുമാണ് പ്രധാനം.
 
7 വര്‍ഷത്തെ എന്റെ ക്യാപ്റ്റന്‍സിയില്‍ എനിക്കുണ്ടായ ദുഖം എന്നത് അന്ന് കൊല്‍ക്കത്തയുടെ താരമായിരുന്ന സൂര്യകുമാര്‍ യാദവിനെ വേണ്ട വിധത്തില്‍ ഉപയോഗിക്കാനായില്ല എന്നതിനാലാണ്. അവനെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ എനിക്കോ ടീമിനോ സാധിച്ചില്ല. കോമ്പിനേഷനിലെ പ്രശ്‌നങ്ങള്‍ കാരണം സൂര്യയ്ക്ക് ടോപ് ഓര്‍ഡറില്‍ വേണ്ടത്ര കളിപ്പിക്കാനായില്ല. മൂന്നാം നമ്പറില്‍ ഒരാളെ മാത്രമെ കളിപ്പിക്കാനാകു. ക്യാപ്റ്റനെന്ന നിലയില്‍ മറ്റ് 10 പേരുടെ കാര്യങ്ങളും ഞാന്‍ നോക്കേണ്ടതുണ്ട്.

സൂര്യയെ കൊല്‍ക്കത്തയില്‍ മൂന്നാമനായി കളിപ്പിച്ചിരുന്നെങ്കില്‍ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ കാണാമായിരുന്നു. അവന്‍ ഏഴാമനായി കളിച്ചപ്പോഴും മികച്ച പ്രകടനങ്ങളാണ് നല്‍കിയത്. ആറാമതോ ഏഴാമതോ ഇറക്കിയാലും പ്ലേയിംഗ് ഇലവനില്‍ ഇല്ലെങ്കിലും അതെല്ലാം ഒരു ചെറുപുഞ്ചിരിയോടെ മാത്രമെ അവന്‍ നേരിട്ടിരുന്നുള്ളൂ. ടീമിനായി ഏത് സമയത്തും കളിക്കാന്‍ അവന്‍ തയ്യാറായിരുന്നു. അതുകൊണ്ടാണ് അവനെ വൈസ് ക്യാപ്റ്റനാക്കിയത്. ഗംഭീര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

മെസ്സി വരുമെന്ന് പറഞ്ഞു, മെസ്സി എത്തും: സ്ഥിരീകരണവുമായി അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ

Dream 11: ഇന്ത്യൻ ടീം സ്പോൺസറായി, അങ്ങനെ ഡ്രീം ഇലവനിനും പണികിട്ടി, ദ റിയൽ മാൻഡ്രേക്ക്

Sanju Samson: ഏഷ്യാകപ്പിൽ സഞ്ജു മധ്യനിരയിൽ!, സൂചന നൽകി കെസിഎല്ലിലെ ആദ്യ മത്സരം, അവസരമുണ്ടായിട്ടും ഓപ്പണിങ്ങിൽ ഇറങ്ങിയില്ല

സഞ്ജു കളിക്കണമെന്നാണ് ആഗ്രഹം, എന്നാൽ ഗിൽ വന്നതോടെ അതിന് സാധ്യതയില്ല: രഹാനെ

Kerala Cricket League 2025: സഞ്ജുവിനെ നോക്കുകുത്തിയാക്കി ചേട്ടന്‍ സാംസണ്‍; കൊച്ചിക്ക് ജയത്തുടക്കം

അടുത്ത ലേഖനം
Show comments