Webdunia - Bharat's app for daily news and videos

Install App

Jos Buttler: പരാഗിനും ഹെറ്റ്മയര്‍ക്കും വേണ്ടി ബട്‌ലറെ ഒഴിവാക്കിയ രാജസ്ഥാന്‍ ഇത് കാണുന്നുണ്ടോ? ഗുജറാത്തിന്റെ ജോസേട്ടന്‍

സഞ്ജുവിനൊപ്പം യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ് എന്നിവരെയും വിദേശ താരമായി ഷിമ്രോണ്‍ ഹെറ്റ്മയറിനെയും രാജസ്ഥാന്‍ നിലനിര്‍ത്തി

രേണുക വേണു
വ്യാഴം, 3 ഏപ്രില്‍ 2025 (11:55 IST)
Jos Buttler

Jos Buttler: ജോസ് ബട്‌ലറെ കൈവിട്ടതില്‍ രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ വിഷമിക്കുന്നുണ്ടാകും. രാജസ്ഥാനു വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയ താരമാണ് ബട്‌ലര്‍. മെഗാ താരലേലത്തിനു മുന്നോടിയായി സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ഉറപ്പായും ബട്‌ലറെ നിലനിര്‍ത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിക്കുന്ന തീരുമാനമായിരുന്നു ഫ്രാഞ്ചൈസ് എടുത്തത്. 
 
സഞ്ജുവിനൊപ്പം യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ് എന്നിവരെയും വിദേശ താരമായി ഷിമ്രോണ്‍ ഹെറ്റ്മയറിനെയും രാജസ്ഥാന്‍ നിലനിര്‍ത്തി. ബട്‌ലറെ ലേലത്തില്‍ വിടാനും തീരുമാനിച്ചു. താരലേലത്തില്‍ 15.75 കോടിക്കാണ് ഗുജറാത്ത് ബട്‌ലറെ സ്വന്തമാക്കിയത്. 
 
ഈ സീസണില്‍ രാജസ്ഥാന്‍ നിലനിര്‍ത്തിയ താരങ്ങളെല്ലാം നിരാശപ്പെടുത്തുമ്പോള്‍ ജോസ് ബട്‌ലര്‍ മികച്ച ഫോമില്‍ ഗുജറാത്തിനായി കളിക്കുകയാണ്. ഇന്നലെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ 39 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സും സഹിതം 73 റണ്‍സ് നേടി ബട്‌ലര്‍ പുറത്താകാതെ നിന്നു. 
 
ഈ സീസണില്‍ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് 83 ശരാശരിയില്‍ 166 റണ്‍സാണ് ബട്‌ലര്‍ നേടിയത്. സ്‌ട്രൈക് റേറ്റ് 172.92 ആണ്. നിലവിലെ ഫോം തുടര്‍ന്നാല്‍ ഗുജറാത്തിന്റെ ട്രംപ് കാര്‍ഡായി ജോസ് ബട്‌ലര്‍ മാറുമെന്നാണ് രാജസ്ഥാന്‍ ആരാധകര്‍ അടക്കം പ്രവചിക്കുന്നത്. ബട്‌ലറെ രാജസ്ഥാന്‍ നിലനിര്‍ത്താതിരുന്നത് ഏറ്റവും മോശം തീരുമാനമായിരുന്നെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

അടുത്ത ലേഖനം
Show comments