Webdunia - Bharat's app for daily news and videos

Install App

Dhoni- Rohit: രോഹിത്- ധോനി പോരാട്ടം 5-5 സമനിലയിൽ, ഐപിഎല്ലിലെ ഒരു യുഗം അവസാനിക്കുന്നു

അഭിറാം മനോഹർ
വ്യാഴം, 21 മാര്‍ച്ച് 2024 (16:46 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റെന്ന് പറയുമ്പോള്‍ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ഒന്ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള പോരാട്ടങ്ങളായിരിക്കും. ഐപിഎല്ലിലെ ഏറ്റവും വമ്പന്‍ ടീമുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇരു ടീമുകളും അഞ്ച് തവണ വീതമാണ് ഐപിഎല്‍ ട്രോഫി വീതം വെച്ചിട്ടുള്ളത്. രണ്ട് ഫ്രാഞ്ചൈസികള്‍ തമ്മിലുള്ള മത്സരം എന്നത് പോലെ തന്നെ രണ്ട് നായകന്മാര്‍ തമ്മിലുള്ള പോരാട്ടമായിരുന്നു ചെന്നൈയും മുംബൈയും തമ്മില്‍ നടന്നിരുന്നത്.
 
കഴിഞ്ഞ ഐപിഎല്‍ കിരീടം സ്വന്തമാക്കാനായതോടെയാണ് അഞ്ച് ഐപിഎല്‍ കിരീടങ്ങളെന്ന മുംബൈ ഇന്ത്യന്‍സിന്റെ നേട്ടത്തിനൊപ്പം ചെന്നൈ എത്തിയത്. ഇക്കുറി രോഹിത് ശര്‍മയുടെ നായകസ്ഥാനം ഐപിഎല്ലിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ നഷ്ടമായിരുന്നു. അതിനാല്‍ തന്നെ ഈ ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങളെന്ന രോഹിത്തിന്റെ നേട്ടം മറികടക്കാന്‍ ചെന്നൈ നായകനായ ധോനിക്ക് മുന്നില്‍ അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഐപിഎല്ലിന് തൊട്ട് തലേ ദിവസമാണ് ധോനി നായകസ്ഥാനത്ത് നിന്നും മാറിയിരിക്കുന്നത്. ഇതോടെ ഐപിഎല്‍ കിരീടനേട്ടത്തില്‍ നായകനെന്ന നിലയില്‍ ധോനിയും രോഹിത്തും സമനില പാലിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
 
നായകനെന്ന നിലയില്‍ 2010,2011,2018,2021,2023 വര്‍ഷങ്ങളിലെ കിരീടങ്ങളാണ് ധോനി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നേടികൊടുത്തത്. 2018 ഐപിഎല്‍ സീസണില്‍ ചെന്നൈയ്ക്ക് 2 കിരീടവും മുംബൈയ്ക്ക് 3 കിരീടങ്ങളും ഉണ്ടായിരുന്നു. 2021 സീസണീല്‍ ഇത് മുംബൈയ്ക്ക് അഞ്ചും ചെന്നൈയ്ക്ക് 3 കിരീടങ്ങളും എന്ന നിലയിലെത്തിയിരുന്നു. എന്നിട്ടും 2023ല്‍ രോഹിത്തിനൊപ്പമെത്താന്‍ ധോനിക്ക് സാധിച്ചു. നായകനെന്ന നിലയില്‍ 2013,2015,2017,2019,2020 വര്‍ഷങ്ങളിലാണ് രോഹിത് ഐപിഎല്‍ സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Chris Woakes: ബൗൺസർ നേരിടേണ്ടി വരുമോ?, ശരിക്കും ആശങ്കയുണ്ടായിരുന്നു: ക്രിസ് വോക്സ്

ICC Test Rankings: ഇംഗ്ലണ്ടിൽ കത്തിക്കയറിയിട്ടും കാര്യമില്ല, റാങ്കിങ്ങിൽ റൂട്ടിന് എതിരാളികളില്ല, ആദ്യ പത്തിലും ഗില്ലില്ല

Asia Cup 2025, India Squad: ശ്രേയസ് അയ്യര്‍ തിരിച്ചെത്തും, സഞ്ജുവിനായി ഓപ്പണിങ് സ്ലോട്ട്; ഏഷ്യാ കപ്പിനുള്ള സാധ്യത സ്‌ക്വാഡ്

Sanju Samson: 'അവനാണ് ഞങ്ങളുടെ കുന്തമുന, ആര്‍ക്കും വിട്ടുതരില്ല'; സഞ്ജു രാജസ്ഥാനില്‍ തുടരും, നിര്‍ണായകമായത് ദ്രാവിഡിന്റെ തീരുമാനം

സിറാജിനു അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

അടുത്ത ലേഖനം
Show comments