Webdunia - Bharat's app for daily news and videos

Install App

Rajat Patidar: 'ഞാനല്ല അവരാണ് താരങ്ങള്‍'; പാട്ടീദറിന്റെ 'ക്യാപ്റ്റന്‍ സ്റ്റൈല്‍'

ആര്‍സിബിക്കായി വെറും 32 പന്തിലാണ് രജത് 64 റണ്‍സ് അടിച്ചുകൂട്ടിയത്

രേണുക വേണു
ചൊവ്വ, 8 ഏപ്രില്‍ 2025 (09:17 IST)
Rajat Patidar

Rajat Patidar: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനു ജയിച്ചതിനു പിന്നാലെ ടീമിലെ ബൗളര്‍മാരെ പുകഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നായകന്‍ രജത് പാട്ടീദര്‍. പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് തനിക്കാണ് ലഭിച്ചതെങ്കിലും യഥാര്‍ഥ അവകാശികള്‍ ടീമിലെ ബൗളര്‍മാരാണെന്ന് പാട്ടീദര്‍ പറഞ്ഞു. 
 
' ഇതൊരു മികച്ച മത്സരമായിരുന്നു. ബൗളര്‍മാര്‍ കാണിച്ച ധൈര്യം ഞെട്ടിപ്പിക്കുന്നതായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍, ഈ അവാര്‍ഡിനു യഥാര്‍ഥ അര്‍ഹതയുള്ളത് ബൗളിങ് യൂണിറ്റിനാണ്. ഈ ഗ്രൗണ്ടില്‍ ബാറ്റര്‍മാരെ പിടിച്ചുകെട്ടുക അത്ര എളുപ്പമുള്ള കാര്യമല്ല. ഈ ജയത്തിനു പിന്നില്‍ പൂര്‍ണമായും അവരാണ്. ടീമിനായി ബൗളര്‍മാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയത് ഗംഭീരമായാണ്. കളി അവസാനത്തേക്ക് എത്തിക്കുകയും ക്രുണാല്‍ പാണ്ഡ്യയുടെ ശേഷിക്കുന്ന ഓവര്‍ അവസാനം എറിയിപ്പിക്കുകയും ആയിരുന്നു ഞങ്ങളുടെ പദ്ധതി. ക്രുണാലും സുയാഷ് ശര്‍മയും മികച്ച രീതിയില്‍ പന്തെറിഞ്ഞു,' രജത് പറഞ്ഞു. 
 
ആര്‍സിബിക്കായി വെറും 32 പന്തിലാണ് രജത് 64 റണ്‍സ് അടിച്ചുകൂട്ടിയത്. നാല് സിക്‌സും അഞ്ച് ഫോറുമാണ് പാട്ടീദറിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 200 പ്രഹരശേഷിയില്‍ ബാറ്റ് ചെയ്ത രജത് മുംബൈ സ്പിന്നര്‍മാരെ ആക്രമിച്ചു കളിച്ചു. 


മുംബൈ വാങ്കഡെയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടപ്പെടുത്തി 209 റണ്‍സെടുക്കാനേ മുംബൈയ്ക്കു സാധിച്ചുള്ളൂ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

തുടർച്ചയായി 7 അവസരം തരുമെന്ന് സൂര്യ ഉറപ്പ് നൽകിയിരുന്നു, 21 തവണ ഡക്കായാൽ പുറത്താക്കുമെന്നാണ് ഗംഭീർ പറഞ്ഞത്: സഞ്ജു സാംസൺ

Shubman Gill: ഏകദിനത്തിലും ഗില്‍ നായകനാകും; ഓസ്‌ട്രേലിയന്‍ പര്യടനം രോഹിത്തിന്റെ അവസാന ഊഴം

Rajasthan Royals: രാജസ്ഥാനില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല; സഞ്ജുവിനു പുറമെ മറ്റൊരു സൂപ്പര്‍താരത്തെയും റിലീസ് ചെയ്യുന്നു

Virat Kohli and Rohit Sharma Comeback: ഇന്ത്യന്‍ ജേഴ്‌സിയില്‍ കോലിയും രോഹിത്തും കളിക്കുന്നത് കാണാന്‍ എത്രനാള്‍ കാത്തിരിക്കണം?

ഇന്ത്യക്കെതിരെ കളിക്കുന്നത് പോലെയല്ല, ഇംഗ്ലണ്ടിനെ 5-0ത്തിന് ചുരുട്ടിക്കെട്ടും, ആഷസ് പ്രവചനവുമായി മഗ്രാത്ത്

അടുത്ത ലേഖനം
Show comments