Webdunia - Bharat's app for daily news and videos

Install App

നായകനായി ആദ്യ 2 കളികളിലും തോൽവി, അടുത്തതിലും തോറ്റാൽ സമ്പൂർണ്ണ തോൽവിയെന്ന നാണക്കേടും പരാഗിന് സ്വന്തം

അഭിറാം മനോഹർ
വ്യാഴം, 27 മാര്‍ച്ച് 2025 (13:17 IST)
Riyan Parag
കഴിഞ്ഞ 4 സീസണുകളില്‍ മികച്ച പ്രകടനം നടത്തിയ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ഐപിഎല്ലിനെത്തിയത് ടീമിലെ പല പ്രധാനതാരങ്ങളെയും കൈവിട്ടുകൊണ്ടാണ്. ജോസ് ബട്ട്ലര്‍ എന്ന അതികായനെ കൈവിട്ട രാജസ്ഥാന്‍ ബൗളിംഗില്‍ ട്രെന്‍ഡ് ബോള്‍ട്ട്, അശ്വിന്‍, യൂസ്വേന്ദ്ര ചഹല്‍ എന്നിവരെയും ലേലത്തില്‍ വിട്ടു. ബാറ്റിംഗ് യൂണിറ്റിനെ പൂര്‍ണമായും ഇന്ത്യന്‍ കോര്‍ ആക്കിമാറ്റിയ രാജസ്ഥാന്‍ ഫിനിഷറായി ഹെറ്റ്മയറെയാണ് നിലനിര്‍ത്തിയത്. അതിനാല്‍ തന്നെ പതിനെട്ടാം ഐപിഎല്‍ സീസണില്‍ രാജസ്ഥാന് മുകളിലുള്ള പ്രതീക്ഷകളും കുറവാണ്.
 
 ഇപ്പോഴിതാ ആദ്യ 2 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ പോയന്റ് പട്ടികയില്‍ അവസാനസ്ഥാനക്കാരാണ് രാജസ്ഥാന്‍. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 44 റണ്‍സിനും രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ 8 വിക്കറ്റിനുമാണ് രാജസ്ഥാന്‍ തോറ്റത്. സഞ്ജു സാംസണ്‍ പരിക്ക് മൂലം മുഴുവന്‍ സമയം കളിക്കാത്തതിനാല്‍ റിയാന്‍ പരാഗാണ് ഈ 2 മത്സരങ്ങളിലും ടീമിനെ നയിച്ചത്. റോയല്‍സ് നായകനായതിന് ശേഷമുള്ള 2 മത്സരങ്ങളിലും പരാഗ് തോല്‍വി വഴങ്ങുകയും ചെയ്തു.
 
 രാജസ്ഥാന്റെ മുന്‍ നായകന്മാര്‍ ആരും തന്നെ ആദ്യ 2 മത്സരങ്ങളിലും തോല്‍വി ഏറ്റുവാങ്ങിയിട്ടില്ല. ഷെയ്ന്‍ വോണിന് കീഴില്‍ ആദ്യ 2 മത്സരങ്ങളില്‍ ഓരോ ജയവും തോല്‍വിയുമാണ് റോയല്‍സിനുണ്ടായിരുന്നത്. ദ്രാവിഡിനും സ്റ്റീവ് സ്മിത്തിനും കീഴില്‍ ആദ്യ 2 കളികളിലും വിജയിച്ചു. രഹാനെയ്ക്കും സഞ്ജുവിനും കീഴില്‍ ഓരോ തോല്‍വിയും ജയവുമാണ് രാജസ്ഥാനുണ്ടായിരുന്നത്. എന്നാല്‍ പരാഗിന് കീഴില്‍ 2 മത്സരങ്ങളിലും റോയല്‍സ് പരാജയപ്പെട്ടു.
 
 നിലവില്‍ 3 മത്സരങ്ങളിലാണ് പരാഗിനെ താത്കാലിക നായകനായി റോയല്‍സ് നിയമിച്ചിട്ടുള്ളത്. ചെന്നൈയ്‌ക്കെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഇതിലും പരാജയപ്പെടുകയാണെങ്കില്‍ നായകനെന്ന നിലയില്‍ സമ്പൂര്‍ണ്ണ തോല്‍വിയായി പരാഗ് മാറും. ഏപ്രില്‍ അഞ്ചിന് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലൂടെയാകും സഞ്ജു സാംസണ്‍ വീണ്ടും റോയല്‍സ് നായകനാവുന്നത്. എന്നാല്‍ എന്‍സിഎ ക്ലിയറന്‍സ് നല്‍കിയാല്‍ മാത്രമെ ഏപ്രില്‍ അഞ്ചിന് സഞ്ജുവിന് നായകസ്ഥാനം ഏറ്റെടുക്കാന്‍ സാധിക്കു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 4th Test: അവര്‍ കഠിനമായി പോരാടി, അര്‍ഹിച്ച സെഞ്ചുറിയാണ് നേടിയത്, ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ജെഫ്രി ബോയ്‌കോട്ട്

Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments