Webdunia - Bharat's app for daily news and videos

Install App

കഴിഞ്ഞ 2-3 വർഷങ്ങളായി രോഹിത് എന്താണ് ചെയ്തത്, ക്യാപ്റ്റനായും ബാറ്ററായും പരാജയമായിരുന്നു, ഹാര്‍ദ്ദിക്കിന്റെ വിമര്‍ശകരോട് സെവാഗ്

അഭിറാം മനോഹർ
വ്യാഴം, 25 ഏപ്രില്‍ 2024 (10:11 IST)
ഐപിഎല്ലിലെ 8 മത്സരങ്ങളില്‍ 3 വിജയങ്ങളും 5 തോല്‍വികളുമായി പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. ഹാര്‍ദ്ദിക് പാണ്ഡ്യ നായകനായെത്തിയ ശേഷം മുംബൈ പരാജയപ്പെടുമ്പോഴെല്ലാം വലിയ വിമര്‍ശനമാണ് താരം ഏറ്റുവാങ്ങുന്നത്. ബൗളറെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഹാര്‍ദ്ദിക്കിന് ടൂര്‍ണമെന്റില്‍ ഇതുവരെ തിളങ്ങാനായിട്ടില്ല. സമൂഹമാധ്യങ്ങളില്‍ ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോഴും ഹാര്‍ദ്ദിക്കിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ വിരേന്ദര്‍ സെവാഗ്. കഴിഞ്ഞ 2-3 കൊല്ലമായി മുംബൈയ്ക്ക് കപ്പ് നേടികൊടുക്കാന്‍ രോഹിത് ശര്‍മയ്ക്ക് സാധിച്ചിട്ടില്ലെന്നും സെവാഗ് ആരാധകരെ ഓര്‍മിപ്പിച്ചു.
 
ടീമിന്റെ മുകളില്‍ ആരാധകര്‍ക്കുള്ള പ്രതീക്ഷ ഹാര്‍ദ്ദിക്കിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ സീസണിലും മുംബൈ സമാനമായ സ്ഥിതിയിലായിരുന്നു. അതിന് മുന്‍പുള്ള വര്‍ഷങ്ങളിലും അങ്ങനെ തന്നെ. മുംബൈയ്ക്കിത് പുതുമയുള്ള കാര്യമല്ല. ബാറ്ററെന്ന നിലയില്‍ രോഹിത് ടീമിനായി മികച പ്രകടനങ്ങളല്ല നടത്തിയിട്ടുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ 23 സീസണായി മുംബൈയ്ക്ക് കിരീടമില്ലെന്നും സെവാഗ് ഓര്‍മിപ്പിക്കുന്നു. ഹാര്‍ദ്ദിക് ഇപ്പോള്‍ സ്വയം മെച്ചപ്പെടാനാണ് ശ്രമിക്കേണ്ടത്. ഗുജറാത്ത് ടൈറ്റന്‍സിനായി നാലാമനായാണ് ഹാര്‍ദ്ദിക് ബാറ്റ് ചെയ്തിരുന്നത്. മുംബൈയില്‍ ബാറ്റ് ചെയ്യുന്നത് ഏഴാമനായും.ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമാണ് ഹാര്‍ദ്ദിക്കിനെ വലയ്ക്കുന്നത്. വാലറ്റത്ത് 18 പന്തുകള്‍ മാത്രം ലഭിച്ചാല്‍ ഹാര്‍ദ്ദിക്കിന് തിളങ്ങാനാകണമെന്നില്ല. ഹാര്‍ദ്ദിക് സ്വയം ചാന്‍സ് നല്‍കണം. ബാറ്റിംഗ് മെച്ചപ്പെടുത്തണം. ബൗളിംഗും ക്യാപ്റ്റന്‍സിയും ഇതോടെ നല്ല രീതിയിലാകും. സെവാഗ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karun Nair: ഇത് ഇന്ത്യക്കായുള്ള അവസാന ഇന്നിങ്‌സ് ആകുമോ? കരുണ്‍ നായരുടെ ഭാവി നിര്‍ണയിക്കുന്ന ഇംഗ്ലണ്ട് പര്യടനം

India vs England, 5th Test: ഇംഗ്ലീഷ് 'ക്ഷമ' നശിപ്പിച്ച് ആകാശ് ദീപ്; ഇത് താന്‍ടാ 'നൈറ്റ് വാച്ച്മാന്‍'

Oval Test: വേണമെങ്കില്‍ സ്പിന്‍ എറിയാമെന്ന് അംപയര്‍മാര്‍; കളി നിര്‍ത്തിയേക്കെന്ന് ഇംഗ്ലണ്ട് നായകന്‍ (വീഡിയോ)

എന്നെയാണ് ഇങ്ങനെ യാത്രയാക്കിയതെങ്കില്‍ അവന്റെ ഷെയ്പ്പ് മാറ്റിയേനെ, തുറന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്

ബൗളര്‍മാര്‍ വിക്കറ്റെടുത്താല്‍ തലത്താഴ്ത്തി പോകണം, ഇത്ര ആഘോഷിക്കേണ്ട കാര്യമില്ല, ബെന്‍ ഡെക്കറ്റിന്റെ പുറത്താകലില്‍ ആകാശ് ദീപിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് കോച്ച്

അടുത്ത ലേഖനം
Show comments