Webdunia - Bharat's app for daily news and videos

Install App

RR vs SRH: തുടക്കം തകര്‍ന്നെങ്കിലും ജുറലും സഞ്ജുവും പൊരുതി, സണ്‍റൈസേഴ്‌സിനെതിരെ രാജസ്ഥാന്റെ തോല്‍വി 44 റണ്‍സിന്

അഭിറാം മനോഹർ
ഞായര്‍, 23 മാര്‍ച്ച് 2025 (19:52 IST)
Sanju Samson- Dhruv Jurel
ഐപിഎല്‍ സീസണ്‍ വിജയിച്ചുകൊണ്ട് തുടങ്ങി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. റണ്‍മഴ ഒഴുകിയ രാജസ്ഥാനെതിരായ മത്സരത്തില്‍ ഇഷാന്‍ കിഷന്റെ സെഞ്ചുറിയുടെയും ട്രാവിസ് ഹെഡിന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 287 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഹൈദരാബാദ് രാജസ്ഥാന് മുന്നില്‍ വെച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ യശ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, നിതീഷ് റാണ എന്നിവരെ നഷ്ടമായെങ്കിലും 20 ഓവറില്‍ ടീമിനെ 242 റണ്‍സിലെത്തിക്കാന്‍ രാജസ്ഥാന് സാധിച്ചു.
 
 മത്സരത്തില്‍ 4.1 ഓവറില്‍ 50 റണ്‍സിന് 3 വിക്കറ്റെന്ന നിലയില്‍ തകര്‍ന്നിടത്ത് നിന്നാണ് രാജസ്ഥാന്‍ തിരിച്ചുവരവ് നടത്തിയത്. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സഞ്ജു സാംസണ്‍- ധ്രുവ് ജുറല്‍ കൂട്ടുക്കെട്ടാണ് വലിയ തകര്‍ച്ചയില്‍ നിന്നും രാജസ്ഥാനെ കൈപ്പിടിച്ചുയര്‍ത്തിയത്. 111 റണ്‍സ് കൂട്ടിച്ചേത്ത ശേഷമാണ് ഈ കൂട്ടുക്കെട്ട് പിരിഞ്ഞത്. 66 റണ്‍സെടുത്ത സഞ്ജുവിന് പിന്നാലെ 70 റണ്‍സെടുത്ത ധ്രുവ് ജുറലും പുറത്തായതോടെയാണ് മത്സരത്തില്‍ രാജസ്ഥാന്റെ പ്രതീക്ഷകള്‍ അസ്തമിച്ചത്.
 
സഞ്ജു സാംസണ്‍ 37 പന്തില്‍ 4 സിക്‌സും 7 ബൗണ്ടറിയും സഹിത്ം 66 റണ്‍സും ധ്രുവ് ജുറല്‍ 35 പന്തില്‍ 6 സിക്‌സും 5 ഫോറും സഹിതം 70 റണ്‍സുമാണ് നേടിയത്. വാലറ്റത്തില്‍ 11 പന്തില്‍ 34* റണ്‍സുമായി ശുഭം ദുബെയും 23 പന്തില്‍ 42 റണ്‍സുമായി ഹെറ്റ്‌മെയറുമാണ് രാജസ്ഥാന്റെ തോല്‍വിയുടെ ആഘാതം കുറിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments