Webdunia - Bharat's app for daily news and videos

Install App

Vaibhav Suryavanshi Century: വഴി തുറന്നത് സഞ്ജുവിന്റെ പരുക്ക്; ഇന്ത്യന്‍ 'ഗെയ്ല്‍', ആരെറിഞ്ഞാലും 'അടി'

ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാനു വേണ്ടി സെഞ്ചുറി നേടിയ വൈഭവ് ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി

രേണുക വേണു
ചൊവ്വ, 29 ഏപ്രില്‍ 2025 (09:12 IST)
Vaibhav Suryavanshi Century: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ പരുക്കിനെ തുടര്‍ന്ന് ബെഞ്ചിലിരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് വൈഭവ് സൂര്യവന്‍ശിക്ക് മുന്നില്‍ അവസരങ്ങളുടെ വാതില്‍ തുറക്കപ്പെട്ടത്. ഏപ്രില്‍ 19 നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാനു വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോള്‍ വൈഭവിനു പ്രായം 14 വര്‍ഷവും 23 ദിവസവുമായിരുന്നു. 
 
ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാനു വേണ്ടി സെഞ്ചുറി നേടിയ വൈഭവ് ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 14 വര്‍ഷവും 32 ദിവസവും പ്രായമുള്ളപ്പോള്‍ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിക്ക് ഉടമ. വൈഭവ് 35 പന്തുകളില്‍ നിന്നാണ് സെഞ്ചുറി നേടിയത്. 30 പന്തുകളില്‍ നിന്ന് സെഞ്ചുറി നേടിയ കരീബിയന്‍ താരം സാക്ഷാല്‍ ക്രിസ് ഗെയ്ല്‍ ആണ് സൂര്യവന്‍ശിക്ക് മുന്നിലുള്ളത്. 2013 ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടിയാണ് ഗെയ്ല്‍ 30 ബോളില്‍ സെഞ്ചുറി തികച്ചത്. ഗെയ്‌ലിനെ പോലെ 'ആര് എറിഞ്ഞാലും അടി' എന്നൊരു ശരീരഭാഷയായിരുന്നു ഗുജറാത്തിനെതിരായ മത്സരത്തില്‍ വൈഭവ് സൂര്യവന്‍ശിക്ക്. 
 
എല്ലാ ഗുജറാത്ത് ബൗളര്‍മാരും വേണ്ടുവോളം അടി വാങ്ങിയപ്പോള്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ മാത്രമായിരുന്നു ഇന്നലെ അതിനൊരു അപവാദം. മികച്ച ഇക്കോണമിയില്‍ പന്തെറിയുകയായിരുന്നു അതേ റാഷിദ് ഖാനെ സിക്‌സര്‍ പറത്തിയാണ് വൈഭവ് സെഞ്ചുറിയടിച്ചത് ! 
 
ഒന്‍പത് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 28 പന്തില്‍ 64 റണ്‍സായിരുന്നു വൈഭവിന്റെ വ്യക്തിഗത സ്‌കോര്‍. ഗുജറാത്തിനായി പത്താം ഓവര്‍ എറിയാനെത്തിയത് കരീം ജനത് ആയിരുന്നു. ഈ ഓവറില്‍ വൈഭവ് അടിച്ചുകൂട്ടിയത് മൂന്ന് സിക്‌സും മൂന്ന് ഫോറും സഹിതം 30 റണ്‍സ് ! തൊട്ടടുത്ത ഓവറില്‍ റാഷിദ് ഖാന്റെ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയ സെഞ്ചുറി ആഘോഷം. 
 
ഈ സീസണില്‍ രാജസ്ഥാനു വേണ്ടി മൂന്ന് കളികളാണ് വൈഭവ് കളിച്ചത്. 50.33 ശരാശരിയില്‍ 151 റണ്‍സ് താരം നേടി. 215.71 ആണ് സ്‌ട്രൈക് റേറ്റ്. എറിയുന്ന ബൗളറെയോ കളിക്കുന്ന പിച്ചോ നോക്കിയല്ല വൈഭവിന്റെ ആക്രമണം. ആര് എറിഞ്ഞാലും അടിച്ചു പറത്താനുള്ള ലൈസന്‍സുമായാണ് രാജസ്ഥാന്‍ മാനേജ്‌മെന്റ് ഈ പതിനാലുകാരനെ ഇറക്കി വിട്ടിരിക്കുന്നത്. മാനേജ്‌മെന്റ് തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാക്കാന്‍ വൈഭവിനു സാധിച്ചു. തുടര്‍ന്നുള്ള മത്സരങ്ങളില്‍ വൈഭവ് രാജസ്ഥാന്റെ പ്ലേയിങ് ഇലവനില്‍ തുടരുകയും ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments