IPL 2020: ചെന്നൈ ദുരന്തമായി; 10 വിക്കറ്റിന് ജയിച്ച് മുംബൈ !

ജോണ്‍സി ഫെലിക്‍സ്
വെള്ളി, 23 ഒക്‌ടോബര്‍ 2020 (22:51 IST)
ഓരോ ദിവസവും മോശമായി വരുന്ന പ്രകടനങ്ങളുടെ കൂട്ടത്തില്‍ ഒടുവിലത്തേതും നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങള്‍ക്കിനി ഈ സീസണില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. ചെന്നൈയെ 10 വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ആരാധകര്‍ക്ക് വിരുന്നൊരുക്കി. 
 
ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് മാത്രമാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 12.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 116 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍ (37 പന്തുകളില്‍ നിന്ന് 68), ഡി കോക്ക് (37 പന്തുകളില്‍ നിന്ന് 46) എന്നിവര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ച വച്ചപ്പോള്‍ ചെന്നൈയുടെ ബൌളര്‍മാര്‍ നിസഹായരായി.
 
ചെന്നൈക്കുവേണ്ടി 52 റണ്‍സെടുത്ത സാം കറന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്. ധോണി 16 റണ്‍സെടുത്തു. 
 
മുംബൈക്ക് വേണ്ടി ട്രെന്‍റ് ബോള്‍ട്ട് 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ പിഴുതു. ബൂമ്രയും ദീപക് ചാഹറും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിന്നെ റെഡിയാക്കുന്നത് ഐപിഎൽ കളിക്കാനല്ല, ഇന്ത്യയ്ക്കായി മത്സരങ്ങൾ വിജയിപ്പിക്കാനാണ്, ആത്മവിശ്വാസം തന്നത് യുവരാജെന്ന് അഭിഷേക് ശർമ

England Women vs South Africa Women: നാണംകെട്ട് ദക്ഷിണാഫ്രിക്ക; ഇംഗ്ലണ്ടിനു പത്ത് വിക്കറ്റ് ജയം

ടി20 ലോകകപ്പ്: യോഗ്യത സ്വന്തമാക്കി നമീബിയയും സിംബാബ്‌വെയും

India W vs Pakistan W, ODI World Cup 2025: ഏഷ്യ കപ്പിനു പകരംവീട്ടുമോ പാക്കിസ്ഥാന്‍? 'നോ ഹാന്‍ഡ് ഷെയ്ക്ക്' തുടരാന്‍ ഇന്ത്യ

ലോക വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ മീരബായ് ചാനുവിന് വെള്ളി

അടുത്ത ലേഖനം
Show comments