ധോനിക്ക് പിന്നാലെ 102 മീറ്റർ കൂറ്റൻ സിക്‌സ്! അത്ഭുതപ്പെടുത്തി സഞ്ജു, വീഡിയോ

Webdunia
വ്യാഴം, 15 ഒക്‌ടോബര്‍ 2020 (13:19 IST)
ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ വിജയിക്കാനായില്ലെങ്കിലും ഐപിഎല്ലിലെ കൂറ്റൻ സിക്‌സുകളിലൊന്ന് നേടാൻ രാജസ്ഥാൻ താരം സഞ്ജു സാംസണിനായി. മത്സരത്തിൽ ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തപ്പോൾ മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. 
 
മത്സരത്തിൽ ആകെ നാല് സിക്‌സറുകളാണ് രാജസ്ഥാൻ നേടിയത്. ഇതിൽ രണ്ടെണ്ണം സഞ്ജുവിന്റെ ബറ്റിൽ നിന്നായിരുന്നു. ടൂർണമെന്റിൽ ഇതുവരെ സിക്‌സർ വഴങ്ങാത്ത അക്‌സർ പട്ടേലിനെതിരെയായിരുന്നു സഞ്ജുവിന്റെ കൂറ്റൻ സിക്‌സർ. ഏഴാം ഓവറിന്റെ മൂന്നാം പന്തില്‍ ക്രീസ് വിട്ടറങ്ങിയ സഞ്ജു അക്‌സറിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് അതിര്‍ത്തി കടത്തി. എന്നാൽ അക്‌സറിന് തന്നെ വിക്കറ്റ് സമ്മാനിച്ച് സഞ്ജു മടങ്ങുകയും ചെയ്‌തു.
 
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ എം എസ് ധോണി നേടിയ സിക്‌സിനോടാണ് സഞ്ജുവിന്റെ സിക്‌സ് താരതമ്യം ചെയ്യപ്പെടുന്നത്. അന്ന് ധോണി നേടിയ സിക്‌സും 102 മീറ്ററായിരുന്നു. ഇതേ സ്റ്റേഡിയത്തിലാണ് ധോനിയും പന്ത് അതിർത്തി കടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐ.സി.സി ഇന്ത്യയുടെ ബന്ദിയായി മാറി, പകരം പുതിയൊരു ക്രിക്കറ്റ് സംഘടന വേണം, കടുത്ത വിമർശനവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്

WPL Eliminator preview : ഗുജറാത്ത് ജയന്റ്സും ഡൽഹി ക്യാപിറ്റൽസും ഇന്ന് നേർക്കുനേർ

'ചക്കർ' വിളി അധിക്ഷേപം, പാക് സ്പിന്നർക്ക് പിന്തുണയുമായി ഉസ്മാൻ ഖവാജ, ഗ്രീനിനെതിരെ വിമർശനം

ശ്രീലങ്ക ടി20 ലോകകപ്പ് ടീം : കമിന്ദു മെൻഡിസ് തിരിച്ചെത്തി, ധനഞ്ജയ ഡി സിൽവ പുറത്ത്

ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് പേടി, ഫൈനൽ കളിക്കേണ്ടിവന്നാൽ എന്ത് ചെയ്യും, വിമർശനവുമായി മുൻ പാക് താരം

അടുത്ത ലേഖനം
Show comments