ആത്മഹത്യയെ തിരയുന്നവർക്ക് ഹെ‌ൽപ്‌ലൈനുമായി ആമസോൺ !

Webdunia
വെള്ളി, 30 ഓഗസ്റ്റ് 2019 (13:18 IST)
ആമസോണിൽ അത്മഹത്യയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ തിരയുന്ന ഇന്ത്യക്കാർക്കായി പ്രത്യേക ഹെൽപ് ലൈൻ ഒരുക്കുകയാണ് ആമസോൺ ഇന്ത്യ. ആത്മഹത്യക്ക് വേണ്ടിയുള്ള ഉത്പന്നങ്ങൾ ഇന്ത്യക്കാർ തിരയുന്നത് വർധിച്ചതോടെയാണ് ഹെൽലൈൻ ഒരുക്കാൻ ആമസോൺ തീരുമാനിച്ചത്. ആത്മഹത്യയെ കുറിച്ച് തിരയുന്നവരെ ലക്ഷ്യമിട്ട് ഗൂഗിളും ഫെയ്സ്ബുക്കും, ട്വിറ്ററും നേരത്തെ തന്നെ ഹെൽപ്‌ലൈൻ ഒരുക്കിയിരുന്നു,  
 
ആമസോൺ ഇന്ത്യ വെബ്‌സൈറ്റിൽ സൂയ്സൈഡ് എന്ന് തിരഞ്ഞാൽ ഹൗ ടു കമ്മിറ്റ് സൂയ്‌സൈഡ് എന്ന പുസ്തകമവും, ഉറക്ക ഗുളികകളും, കീടനാശിനികളും കാണാം. ആമസോണിൽ ആത്മഹത്യക്ക് സഹായിക്കുന്ന പുസ്തകങ്ങളും, വസ്തുക്കളും വിൽക്കുന്നു എന്ന് ഇതോടെ പരതി ഉയർന്നിരുന്നു. തുടർന്ന് പല ഉത്പന്നങ്ങളും ആമസോൺ നിക്കം ചെയ്തു.
 
ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഉത്പന്നങ്ങൾ വിൽക്കരുത് എന്ന ആമസോൺ വിൽപ്പനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട് എങ്കിലും പലരും ഈ നിർദേശത്തെ അവഗണിക്കുകയാണ്. വിൽപ്പന നിരോധിച്ച 4000ഓളം ഉത്പന്നങ്ങൾ ആമസോണിൽ വിൽപ്പനക്കുണ്ട് എന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു. ആമസോണിലെ അമേരിക്കൻ വെബ്സൈറ്റിൽ സൂയ്‌സൈഡ് എന്ന് സേർച്ച് ചെയ്താൽ സൂയ്‌സൈഡ് കിറ്റുകളും കയറുകളും കാണാം.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോണ്‍ ആപ്പ് തട്ടിപ്പ്; തിരുവനന്തപുരത്ത് യുവാവ് ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

എയര്‍ ക്വാളിറ്റിയും അറിയാം; നിങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

'സദ്ഭരണത്തിന്റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂ'; ഡാറ്റാ ചോര്‍ച്ച കേസില്‍ സര്‍ക്കാരിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

വാറന്റി പാലിക്കുന്നതില്‍ പരാജയപ്പെട്ടു, ഫുട്വെയര്‍ കമ്പനിയോടും റീട്ടെയിലറോടും നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ച് കോടതി

വില ഉയർത്താതെ വഴിയില്ല, പെട്രോളിയം ഉത്പന്നങ്ങൾക്ക് വില വർധിപ്പിക്കണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

അടുത്ത ലേഖനം
Show comments