ഫോണിൽ ക്യാം സ്കാനർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ ? പണികിട്ടും എന്ന് മുന്നറിയപ്പ് !

Webdunia
ശനി, 31 ഓഗസ്റ്റ് 2019 (18:23 IST)
രേഖകളും ഫോട്ടോകളും എല്ലാം സ്‌ക്യാൻ ചെയ്ത് ഫോണിൽ സൂക്ഷിക്കുന്നതിനും അവശ്യഘട്ടങ്ങളിൽ അയച്ചുനൽകുന്നതിനുമായി നിരവധി സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ ക്യാം സ്കാനർ ആപ്പ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ക്യാം സ്കാനർ എന്ന ആപ്പ് സ്മർട്ട്‌ഫോണുകൾക്ക് ഭീഷണിയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ.
 
ക്യാം സ്കാനറിനെ പ്ലേ സ്റ്റോറിൽനിന്നും ഗൂഗിൾ നീക്കം ചെയ്തുകഴിഞ്ഞു. ആപ്പിലൂടെ സ്മാർട്ട്‌ഫോണിലേക്ക് വൈറസ് പ്രവേശികുന്നു എന്ന പരാതിയെ തുടർന്നാണ് ഗൂഗിളിന്റെ നീക്കം. ക്യാസ്‌പർസ്‌കൈ റിസർച്ച് ലാബ് പുറത്തുവിട്ട ബ്ലോഗിലാന് ട്രോജൻ ഡ്രോപ്പർ വിഭാഗത്തിൽപ്പെട്ട വൈറ ആപ്പ് വഴി ഫോണിൽ പ്രവേശിക്കുന്നതായി വ്യക്തമാക്കിയത്. എന്നാൽ ഐഒഎസിൽ ആപ്പ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി റിപ്പോർട്ടുകൾ ഇല്ല
 
ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ ഫോണിൽ ക്രിയേറ്റ് ചെയ്യപ്പെടുന്ന എൻക്രിറ്റ്പ് ഫോൾഡറിലെ ചില കോഡുകൾ ഉപയോഗിച്ചാണ് ഈ വൈറസ് പ്രവർത്തിക്കുന്നത് എന്നും ആൻഡ്രോയിഡ് ഉപയോക്താക്കൾ എത്രയും വേഗം ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്യണമെന്നും കാസ്‌പർസ്‌കൈ ബ്ലോഗിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്ലേ സ്റ്റോറിലെ ഏറ്റവും ജനപ്രിയ ആപ്പുകളിൽ ഒന്നായിരുന്നു ക്യാം സ്കാനർ. ലോകത്താകമാനമായി 10കോടി അളുകളാണ് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

ഒരാളെപോലും വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments