Webdunia - Bharat's app for daily news and videos

Install App

വീഡിയോ കോളിങ് ആപ്പുമായി ജിയോയും, ഒരേസമയം 100 പേരുമായി വീഡിയോ ചാറ്റ് ചെയ്യാം ജിയോ മീറ്റ് ഉടൻ !

Webdunia
ശനി, 2 മെയ് 2020 (14:55 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകൾക്ക് ഞെട്ടിപ്പിയ്ക്കുന്ന വളർച്ചയാണ് ഉണ്ടായത്. സൂം ഉൽപ്പടെയുള്ള പ്ലാറ്റ്ഫോമുകൾ സ്വന്തമാക്കിയ വിജയം പ്രയോജനപ്പെടുത്താൻ ജിയോയും തയ്യാറെടുക്കുകയാണ്. ജിയോയുടെ വീഡിയോകോളിങ് ആപ്പായ ജിയോമീറ്റ് ഉടൻ എത്തും. ജിയോയുടെ സീനിയർ വൈസ് പ്രസിഡന്റ് പങ്കജ് പറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരേസമയം 100 പേർക്ക് വരെ വീഡിയോകോൾ ചെയ്യാൻ സംവിധാനമുള്ള ആപ്പായിരിയ്ക്കും ജിയോ മീറ്റ്. 
 
ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ്, മാക്‌ ഒഎസ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ തുടക്കത്തിൽ തന്നെ ആപ്പ് ലഭിക്കും. ജിയോ മീറ്റ് ഇൻസ്റ്റാൾ ചെയ്യാത്തവർക്ക് പോലും വീഡിയോകോളിൽ പങ്കെടുക്കാൻ സാധിയ്ക്കും. മോസിലാ ഫയര്‍ഫോക്‌സ്, ഗൂഗിള്‍ ക്രോം തുടങ്ങിയ ബ്രൗസറുകളെ ജിയോ മീറ്റ് സപ്പോർട്ട് ചെയ്യും. ജിയോയുടെ ഇ ഹെൽത്ത് പ്ലാറ്റ്ഫോമിലേക്കും ജിയോമീറ്റിലൂടെ പ്രവേശിക്കാം. ഇതിലൂടെടെ ഡോക്ടർമാരുമായി ആരോഗ്യ കാര്യങ്ങൾ ചർച്ച ചെയ്യുകയുമാവാം. കുട്ടികൾക്കുള്ള വെർച്വൽ ക്ലാസ്‌ മുറികളും ജിയോമീറ്റിൽ ഉണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചു, ഞാന്‍ എന്റെ മകനു വേണ്ടി ജീവിച്ചു: ഹൈക്കോടതി വിധിയില്‍ തകര്‍ന്ന് പ്രഭാവതി അമ്മ

സുപ്രീം കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി; ഫരീദാബാദ് സ്ത്രീക്ക് 1.25 ലക്ഷം രൂപ പിഴ

ജിഎസ്ടി ഘടന പരിഷ്‌കരണം: സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി

സർവീസ് സഹകരണ ബാങ്കുകളിൽ ജോലി, ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

പാക് ഭീകരവാദികൾ നേപ്പാൾ വഴി നുഴഞ്ഞുകയറി?, ബിഹാറിൽ കനത്ത ജാഗ്രതാനിർദേശം

അടുത്ത ലേഖനം
Show comments