Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയും വിടാന്‍ ഒരുക്കമല്ല, എ ഐ ടെക്‌നോളജിയ്ക്കായി ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ നിര്‍മിക്കുമെന്ന് മുകേഷ് അംബാനി

അഭിറാം മനോഹർ
ബുധന്‍, 29 ജനുവരി 2025 (14:33 IST)
കഴിഞ്ഞ 2 ദിവസമായി ടെക് ലോകത്തെ പ്രധാന സംസാരവിഷയം ഡീപ് സീക്ക് എന്ന ചൈനീസ് എ ഐയുടെ വരവാണ്. ചാറ്റ് ജിപിടിയുടെ കുത്തക തകര്‍ത്തുകൊണ്ട് കുറഞ്ഞ ചെലവില്‍ എ ഐ സാങ്കേതിക വിദ്യ ചൈന അവതരിപ്പിച്ചപ്പോള്‍ അമേരിക്ക വിപണി തകര്‍ച്ചയിലേക്ക് വീണിരുന്നു. ഇപ്പോഴിതാ എ ഐ മത്സരരംഗത്തേക്ക് പ്രവേശിക്കാന്‍ ഇന്ത്യയും ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
 
 എ ഐ സാങ്കേതിക വിദ്യയ്ക്കായി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ നിര്‍മിക്കാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എ ഐ സാങ്കേതിക വിദ്യയിലെ മുന്‍നിര ആഗോള കമ്പനികളിലൊന്നായ എന്‍വിഡിയയില്‍ നിന്നും റിലയന്‍സ് സെമി കണ്ടക്ടര്‍ ചിപ്പുകള്‍ ഇതിനായി വാങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
2024 ഒക്ടോബറില്‍ മുംബൈയില്‍ നടന്ന എ ഐ ഉച്ചകോടിയില്‍ റിലയന്‍സും എന്‍വിഡിയയും ഇന്ത്യയില്‍ എ ഐ ഇന്‍ഫ്രാസ്ട്രക്ചര്‍ സംയുക്തമായി നിര്‍മിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് നിര്‍മിക്കുന്ന ഒരു ഗിഗാവാട്ട് ഡാറ്റ സെന്ററിനായി തങ്ങളുടെ ബ്ലാക്ക് വെല്‍ എ ഐ പ്രോസസറുകള്‍ നല്‍കുമെന്നാണ് എന്‍വിഡിയ വാദ്ഗാനം ചെയ്തത്. എല്ലാ ആളുകള്‍ക്കും അഭിവൃദ്ധി കൊണ്ടുവരാനും ലോകത്തില്‍ തുല്യത കൊണ്ടുവരാനും നമുക്ക് എ ഐ ഉപയോഗിക്കാം. യുഎസിനും ചൈനയ്ക്കും പുറമെ ഇന്ത്യയ്ക്കും മികച്ച ഡിജിറ്റല്‍ കണക്റ്റിവിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ട് എന്നുമായിരുന്നു എ ഐ ഉച്ചക്കോടിയില്‍ ഇന്ത്യന്‍ വിപണിയുടെ വലിയ ഇന്റലിജന്‍സ് ശേഷിയെ പറ്റി സംസാരിക്കവെ മുകേഷ് അംബാനി പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments