പബ്ജി ആരാധകരുടെ ശ്രദ്ധക്ക്, പബ്ജി കളിച്ചാൽ ഇനി ജെയിലിൽ കിടക്കേണ്ടിവരും !

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2019 (16:17 IST)
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ട് നഗരത്തിൽ പബ്ജി കളിച്ചാൽ ഇനി ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. പോലീസ് ഉത്തർവ് മൂലമാണ് പബ്ജി കളിക്കുന്നത് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാക്കി മാറ്റിയിരിക്കുന്നത്. ഇതു സംബന്ധിച്ച് രാജ്കോട്ട് പൊലീസ് കമ്മീഷ്ണര്‍ മനോജ് അഗര്‍വാള്‍ പ്രത്യേക സർക്കുലർ പുറത്തി. 
 
ഐ പി 188 വകുപ്പ് പ്രകാരം പബ്ജി കളിക്കുന്നതിന് മാർച്ച് 9 മുതൽ മാർച്ച് 30 വരെയാണ് രാജ്കോട്ട് പൊലീസ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് ലംഘിച്ച് പബ്ജി കളിക്കുന്നത് ശ്രദ്ധിയിപെട്ടാൽ 2000 രൂപ പിഴയോ, ഒരു മാസം തടവോ, അല്ലെങ്കിൽ രണ്ടും ചേർത്തോ ശിക്ഷ അനുഭവിക്കേണ്ടിവരും എന്ന് പൊലിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 
എന്നാൽൽ പബ്ജി കളിക്കുന്നതിന് ഐ പി സി 188 പ്രകാരം വിലക്കേർപ്പെടുത്താവില്ല എന്നും ഗെയിം കളിക്കുന്നതിനിടെ അപകടമോ അക്രമങ്ങളോ ഉണ്ടായാൽ മത്രമേ ഈ നിയമ ബാധമാകൂ എന്നും നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പൊലീസ് ഉത്തരവിനെ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ പരീക്ഷാ കാലമായതിനാൽ കുട്ടികളുടെ പരീക്ഷകളിലെ പ്രകടനത്തെ പബ്ജി ബാധിക്കാതിരിക്കാനുമാണ് ഇത്തരം ഒരു ഉത്തരവ് എന്നാണ് പൊലീസിന്റെ വിശദീകരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments