Webdunia - Bharat's app for daily news and videos

Install App

റിക്ര്യൂട്ട് ചെയ്തത് 2000 പേരെ, 2 വർഷമായിട്ടും ജോലിയില്ല, ഇൻഫോസിസിനെതിരെ കേന്ദ്രത്തിന് പരാതി

അഭിറാം മനോഹർ
വ്യാഴം, 3 ഒക്‌ടോബര്‍ 2024 (16:37 IST)
Infosys
ക്യാമ്പസുകളില്‍ നിന്ന് രണ്ടായിരത്തിലധികം പേരെ റിക്യൂട്ട് ചെയ്ത് 2 വര്‍ഷം പിന്നിട്ടിട്ടും ഇന്‍ഫോസിസ് ജോലി നല്‍കിയില്ലെന്ന പരാതിയുമായി ഐടി ജീവനക്കാരുടെ സംഘടന വീണ്ടും കേന്ദ്ര തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചു. പുനെ ആസ്ഥാനമായുള്ള നാസെന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എമ്പ്‌ലോയീസ് സെനറ്റ്(നൈറ്റ്‌സ്) നല്‍കിയ പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാത്തതില്‍ കഴിഞ്ഞ മാസം കര്‍ണാടക സര്‍ക്കാരിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
 
വിഷയത്തെ കര്‍ണാടക തൊഴില്‍ വകുപ്പ് നിരുത്തരവാദപരമായാണ് സമീപിക്കുന്നതെന്ന് ചൂണ്ട് കാട്ടിയാണ് നൈറ്റ്‌സ് വീണ്ടും കേന്ദ്രത്തെ സമീപിച്ചത്. 2022 മുതല്‍ ഇന്‍ഫോസിസ് റിക്യൂട്ട് ചെയ്ത ബിരുദധാരികള്‍ക്ക് ജോലി നല്‍കിയില്ലെന്ന് കാണിച്ച് കഴിഞ്ഞ ഓഗസ്റ്റ് 20നാണ് നൈറ്റ്‌സ് പരാതി നല്‍കിയത്. 2022 ഏപ്രിലില്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടും ഇനിയും ജോലിയില്‍ ചേരാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നല്‍കിയില്ലെന്നാണ് പരാതി.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

പുതുക്കിയ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നറുക്കെടുപ്പിന് നാലു നാള്‍ ബാക്കി: 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക്

അടുത്ത ലേഖനം
Show comments