മറ്റൊരു 5G സ്മാർട്ട്ഫോൺ കൂടി, വിവോ എസ് 7 5G വിപണീയിലേയ്ക്ക്

Webdunia
തിങ്കള്‍, 3 ഓഗസ്റ്റ് 2020 (13:42 IST)
മറ്റൊരു 5G സ്മാർട്ട്ഫോണിനെ കൂടി വിപണിയിലേക് എത്തിയ്ക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. ഈ വര്‍ഷം ആദ്യം പുറത്തിറത്തിറങ്ങിയ വിവോ എസ്6 5ജി സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഗാമിയായി എസ്7 5G ആണ് ഇന്ത്യൻ വിപണിയിലേയ്ക്ക് എത്തുന്നത്. 32,000 രൂപയ്ക്ക് മുകളിലാണ് സ്മാർട്ട്ഫോണിന് വില പ്രതിക്ഷിയ്ക്കുന്നത്.
 
8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിലായിരിയ്ക്കും സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക 6.40 ഇഞ്ച് ഡ്യുവൽ നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. സാംസങ് ജിഡബ്ല്യു 1 സെൻസർ കരുത്ത് പകരുന്ന 64 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങിയ ട്രിപ്പിൾ റിയർ ക്യാമറകളാണ് ഫോണിൽ ഉള്ളത്. 8 എംപി സൂപ്പര്‍ വൈഡ് ആംഗിള്‍ സെന്‍സർ, 13 എംപി സാംസങ് പോര്‍ട്രെയിറ്റ് സെന്‍സർ എന്നിവയാണ് ട്രിപിൾ ക്യാമറയിലെ മറ്റു അംഗങ്ങൾ. 
 
44 എംപി പ്രൈമറി സെൻസറും 8 എംപി സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ സെൽഫി ക്യാമറകളാണ് ഫോണിൽ ഉണ്ടാവുക. ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 ജി പ്രോസസറായിരിയ്ക്കും സ്മാർട്ട്ഫോണിന് കരുത്ത് പകരുക എന്നാണ് വിവരം. ആന്‍ഡ്രോയിഡ് 10 ഒഎസ് അടിസ്ഥാനമാക്കിയുള്ള ഫണ്‍ ടച്ച്‌ യൂസർ ഇന്റർഫേസിലായിരിയ്ക്കും സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

അടുത്ത ലേഖനം
Show comments